14 വയസ്സില് മാനഭംഗം – ശിക്ഷ ആറു മാസം

രുചിക ഗിര്ഹോത്ര പത്തൊന്പതു വര്ഷങ്ങള്ക്കു ശേഷം വീണ്ടും മാധ്യമങ്ങളില് സ്ഥാനം പിടിക്കുകയാണ്.

ഇത്തവണ, അവളെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്ന കാരണത്താലാണ്.

രുചിക ഗിര്ഹോത്ര പിന്നീട് ആത്മഹത്യ ചെയ്തു എന്നതും പോലീസിനെയോ, കോടതിയെയോ തൊട്ടു തീണ്ടിയില്ലായെന്നതും ഇന്ത്യന് മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുന്നു.

സാമൂഹ്യ സംഘടനകള് ഇതിനെതിരെ രംഗത്തു വന്നത് സര്ക്കാരുകളെയും വിഷമത്തിലാക്കിയിട്ടുണ്ട്.

ഈ കേസില് ഒരു ഉന്നത സംസ്ഥാനതല പോലീസ് ഉദ്യോഗസ്ഥന് ആരോപിയുടെ സ്ഥാനത്ത് നില്ക്കുന്നുവെന്നതും ഈ കേസിന്റെ പ്രാധാന്യം വര്ദ്ധിപ്പിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്നത് വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.

ഈ വിഷയത്തിന്റെ പ്രത്യേകതയെന്തെന്നാല് ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്കരീതിയില് മാധ്യമ വിചാരണ മുന്നോട്ടു പോയിരിക്കുന്നു എന്നതാണ്.

മരത്തെക്കണ്ടു കാടെന്നു പറയുന്നതുപോലെയാണിത്.ഈ വിഷയത്തിലെ യഥാര്തഥ പ്രതി കോടതികളല്ലായെന്നുള്ളതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം.എന്നാല് ഇക്കാര്യം തമസ്കരിക്കപ്പെട്ടിരുക്കുന്നു.

കോടതികള് തങ്ങളുടെ മുന്നിലെത്തുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില് വിചാരണ നടത്തി തീരുമാനമെടുക്കുന്നുവെന്നു മാത്രം.മുത്തൂറ്റ് വധത്തില് കുറ്റപത്രം മടക്കി നല്കിയതു പോലെ കുറ്റപത്രം മടക്കി നല്കുന്ന കോടതി കീഴ്വഴക്കം വളരെ വിരളമാണ്.

ഐപിസീയിലെ തീരെ നിസ്സാരങ്ങളായ സെക്ഷനുകള് മാത്രം ആരോപിച്ചിട്ടുള്ള കുറ്റപത്രത്തില് നിന്നും രുചിക ഗിര്ഹോത്രയെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ രാഥോഡ് രക്ഷപ്പെട്ടതു യാദൃഛികമെന്നു വിളിക്കാനാകില്ലെങ്കിലും പോലീസിന്റെ നഗ്നമായ സഹായത്തോടെയാണെന്നു പറയാതിരിക്കാന് കഴിയില്ല.

ഇനി പറയൂ ആരാണ് യഥാര്ത്ഥത്തില് രുചിക ഗിര്ഹോത്ര കേസില് രാഥോഡിനെ സഹായിച്ചത്?

ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയാണോ?

കോടതിയില് കാലതടസ്സം ഉണ്ടായിയെന്നത് നമ്മള് മറക്കാന് ശ്രമിക്കുന്ന വാസ്തവം.
പക്ഷേ, ഈ കേസില് ആരോപിയെ സഹായിച്ചത് പോലീസിന്റെ കഴിവുകേടോ, പിടിപ്പുകേടോ ചിലരുടെ സ്വാധീനമോ ആണെന്ന കാര്യം പകല് പോലെ വ്യക്തമാണ്.
ഇവിടെയാണ് നമ്മള് ശ്രദ്ധിക്കേണ്ട് കാര്യം.

കുറ്റകൃത്യങ്ങള് അന്വേഷിക്കുന്നതില്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും ആണ് ഇന്ന് ഇന്ത്യന് ജനതയെയും ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന പ്രധാനഘടകങ്ങള്.
കോടതികള് നീതി നിര്വ്വഹണം നടത്തുന്നുവെന്നു മാത്രം.
നീതി നിര്വ്വഹണത്തിനുവേണ്ട മറ്റു കാര്യങ്ങളും നടപടികളും എടുക്കേണ്ട പോലീസ് അഴിമതിയിലും, പിടിപ്പുകേടിലും, കഴിവില്ലായ്മയിലും മൂടിയിരുന്നാല് പൌരന്മാര് നീതിക്കായി എവിടെ പോകും?

അതിനാല്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും കുറയ്ക്കാനുള്ള നടപടികള് കേന്ദ്ര സംസ്ഥാന സര്ക്കാറുകള് എത്രയും വേഗം എടുക്കേണ്താണ്.

ഇനിയും രുചിക ഗിര്ഹോത്രമാര് ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്ത്ഥിക്കാം.
ഒപ്പം ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്ത്യതയ്ക്ക് കോട്ടം പറ്റാതെയിരിക്കട്ടെ എന്നും പ്രാര്ത്ഥിക്കാം



Vijayan Balakrishnan

2 comments:

mahesh,kerala said...

പണവും സ്വതീനവും ഉള്ളവര്‍ നടത്തുന്ന പെക്കൂതുകള്‍ക്ക് മുന്‍പില്‍ നോക്കുകുത്തിയായി നില്‍ക്കാനേ നീതിപീടങ്ങള്‍ക്ക് കഴിയുകയുള്ളൂ എന്നത് ലജ്ജാകരമാണ്.

Anonymous said...

RIGHT

Related Posts with Thumbnails