ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..







വെളുക്കെ ചിരിച്ചും ,


വെളുപ്പ്‌ ധരിച്ചും ,

എല്ലാം നേടുവാന്‍ ഓടുന്നവര്‍ ..

ഓര്‍ക്കുന്നില്ലാരും ‍ ,

ഒരു നാളിലിതെല്ലാം

വെള്ളപ്പുതപ്പില്‍ ഒടുങ്ങുമെന്ന് .....

കോണ്‍ഗ്രസിനെ ഒരു കഴുതയാക്കരുത് !!

ഏതു വിഴുപ്പും യാതൊരു പ്രതികരണവുമില്ലാതെ  ചുമക്കുന്ന ഒരു മ്രഗമാണല്ലോ  ''കഴുത''. മഹത്തായ ഒരു പാര്‍ട്ടിയെ അതിന്റെ നേതാക്കള്‍ ഇന്നു നയിക്കുന്നത് കാണുമ്പോള്‍  അതിനെ സ്നേഹിക്കുന്നവരുടെ മനസ്സില്‍  ഉണ്ടാകുന്ന ഒരു  തേങ്ങല്‍ ഇതായിരിക്കും.  

ഭൂമിയിലും ആകാശതുമായി  വിവാദങ്ങള്‍ ധാരാളം ഉണ്ടാക്കിയ ഒരു പാര്‍ട്ടിയെ സ്വന്തം ഘടക കക്ഷി കൂടെ കൂട്ടുമ്പോള്‍ , അതിനോടുള്ള ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പ് കേവലം സീറ്റ്‌ താല്പര്യങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും  ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കുന്നവര്‍ അധികം പേര്‍ കാണില്ല. അതല്ല ആദര്‍ശത്തിന് തന്നെയാണ് മുന്‍ തൂക്കമെങ്കില്‍ അത് കോണ്‍ഗ്രസ്‌ ഇനിയും തെളിയിക്കേണ്ടി ഇരിക്കുന്നു.

''അഴകൊഴമ്പന്‍'' അതെ അതാണ്  ഇന്നു യു.ഡി.എഫിനെ  നയിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ നയം. സി.പി. എമ്മിന്റെ  അത്രയും വേണ്ടെങ്കിലും  ഈ കാര്യത്തില്‍ പലതും അവരില്‍ നിന്ന് കോണ്‍ഗ്രസ്‌ പഠിക്കുന്നത് നന്നായിരിക്കും.

കൂട്ട് കക്ഷികളെ എങ്ങനെ നിലക്ക് നിര്‍ത്തണമെന്ന്  കേരള രാഷ്ട്രീയത്തില്‍ സി.പി. എം  കാട്ടി തന്നിട്ടുണ്ട്. ഒന്നോ രണ്ടോ എം. എല്‍. എ  മാരുമായി  പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ രാഷ്ട്രീയം കളിക്കുന്ന വിദ്വാന്മാരെ എല്ലാം മൂലക്കിരുതിയത്  സി.പി. എമ്മാണ്. ബാക്കിയുള്ളവരെല്ലാം വായും പൂട്ടി കൂടെ നില്‍ക്കുന്നു.

കൂട്ട് കക്ഷികളെ പേടിപ്പിക്കുന്ന ഒരു  പാര്‍ട്ടി ആയില്ലെങ്കിലും , അവരെ പേടിച്ചു കഴിയുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അതിന്റെ ഇന്നത്തെ നേതാക്കള്‍ അധപതിപ്പിക്കരുത്. മാണി കൂടെ കൂട്ടിയ  ജോസെഫിനെയും , മുസ്ലിം ലീഗ് , ജമ അതിയെ കൂട്ടിയാല്‍ അവരെയും  താങ്ങേണ്ട   രീതിയിലേക്ക് കോണ്‍ഗ്രസിനെ അധപതിപ്പിച്ചതിനു  അതിന്റെ നേതാക്കള്‍ ഒരു നാള്‍ മറുപടി പറയേണ്ടി വരും.




ലോകത്തിലെ ഒന്നാം നമ്പര്‍ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ  പാര്‍ട്ടിക്ക്  അതിലെ സംഘടന തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ നടത്താന്‍ കഴിയുന്നില്ല എന്ന്‌ പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണു ഒരു പാര്‍ട്ടി അധപധിക്കുക. വ്യക്തി  തല്പര്യതിലുപരി  രാജ്യതല്പര്യവും , ദീര്‍ഘ  വീക്ഷനവുമുള്ള നേതാക്കള്‍ ഏതൊരു സംഘടനയുടെയും  ആണിക്കല്ലുകളാണ്.  



യൂത്ത് കൊണ്ഗ്രെസ്സ് ബസില്‍ ആള്‍ കേറുന്നില്ല എന്ന രാഹുല്‍ ജിയുടെ   സങ്കടതിനുള്ള മറുപടി  ഇതിലുണ്ട് . കഴിവും , അറിവുമുള്ള  ചെറുപ്പക്കാരും , കാരികളും   രാഷ്ട്രീയം   അവരുടെ  മേഖലയായി തിരഞ്ഞെടുക്കപ്പെടാത്തത്തിന്റെ  കാരണം മനസിലാക്കാന്‍  ഏതു മന്ത്രിക്കും  സാധിക്കും. പിന്നെയെന്തിനാണ്  അതിനെപ്പറ്റി ഒരു വിശദീകരണം. 


സുരേഷ് .     

ദുഖിക്കാന്‍ എല്ലാര്ക്കും ഓരോരോ കാരണം!!

അതെ എല്ലാര്ക്കും ദുഖം:

വി . എസിന്റെ ദുഖം ''മൂന്നാര്‍'' - കേരളത്തിന്റെ ദുഖം   ''വി. എസ്'' .

ഭ്രാന്ത് പിടിച്ച വികസനം !!


അധികാരിക്ക്‌ പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍. കാലം മാറുന്നതോടെ അതിന്റെ രീതിയും മാറും.

ചുളു വിലക്ക് വസ്തു വാങ്ങിക്കൂടി , അവിടെ ഒരു വികസന പദ്ധതിയും പ്രക്യാപിച്ചു, ഒന്നു മുടക്കിയത്തിനു പത്ത് എന്ന മട്ടില്‍  അത് മറിച്ച് വിട്ടു പണമുണ്ടാക്കുന്നത്  ഏറ്റവും പുതിയ രീതി. അഴിമതി ആരോപണങ്ങള്‍ വരില്ല - കേസും വരില്ല.


ജനിച്ചു വീണ മണ്ണില്‍ നിന്നും പറിച്ചെറിഞ്ഞു , വിയര്‍പ്പു വീഴ്ത്തി നട്ടു വളര്തിയതെല്ലാം  പിച്ചി ചീന്തി   നിസഹയന്റെ  വായില്‍ മണ്ണ് കോരിയിടുന്ന ഈ ആഭാസത്തിന്റെ പേര് വികസനം എന്നല്ല - വളരെ മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ഇതാണ് തെമ്മാടിത്തരം.

ഈ വിദ്വാന്മാര്‍ എന്ത് കൊണ്ട്  ടാറ്റയെ തൊടുന്നില്ല , ഹാരിസനെ തൊടുന്നില്ല. മറ്റു ഒരു ഭൂ പ്രമാണിയെയും  ഇവര്‍ തൊടില്ല.

ഭരണക്കാര്‍ അതിന്റെ അവസാന കൊയ്തിലാണ്. ഭരണം പോകും എന്നുള്ള ഉറപ്പും എന്തൊക്കെ കാണിച്ചാലും  5 വര്‍ഷത്തിനു ശേഷം അത് തിരിച്ചു വരും എന്ന ധൈര്യവും. .

ഇതാണ് ജനാധിപത്യം . അത് നമുക്ക് നല്‍കുന്നത് നമ്മള്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ തന്നെയാണ്.

അപ്പോള്‍ കുഴപ്പം നമ്മുടെതാണ്‌.  വസ്തുതകളെ മതത്തിന്റെയും , പാര്‍ട്ടിയുടെയും  തുലാസില്‍ അളന്നു തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ജനതയ്ക്ക് ഇതു അര്‍ഹതപ്പെട്ടത് തന്നെ.

ഇത്തരം കെട്ടുപാടുകള്‍ എന്ന് നമ്മള്‍ അഴിച്ചു കളയുന്നോ , സ്വതത്രമായി ചിന്തിക്കുന്നോ അന്ന് നമുക്ക് കിട്ടും , നല്ല നേതാക്കളെ.

കിനാലൂരില്‍ കിലുങ്ങുന്നത്.....

എന്താണ് ഇവിടെ മറച്ചു വെക്കാനുള്ളത് ? സ്വന്തം നാട്ടില്‍ വരുന്ന ഒരു വികസനത്തെ കുറിച്ച് ആ നാട്ടിലെ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി , അര്‍ഹമായ നഷ്ട പരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ അല്ലെ ഒരു സാമാന്യ മര്യാദ.

തോക്കിന്‍ കുഴല്‍ വഴി വികസനം കൊണ്ട് വരാമെന്ന് വിശ്വസിക്കുന്ന മൂടന്മാര്‍ ഒന്നോര്‍ക്കുക - നിങ്ങളാണ് രാജ്യ ദ്രോഹികള്‍ക്ക് വളം നല്‍കുന്നത്.


സമിറ്റ്,ബഹറിന്‍

''ബ്രാ'' ഇല്ലാത്ത കേരള കോണ്‍ഗ്രസ്‌.

''മൂന്നു പെറ്റ'' പെണ്ണിനെയാണ് കൂടെ കൂട്ടുന്നതെന്നും , കൂട്ടിക്കഴിഞ്ഞു  ''ബ്രാ'' ഇല്ലാത്ത ഒരു കേരള കോണ്‍ഗ്രസ്‌ ഇവിടെ പിറവിയെടുക്കുമെന്നും   പറയുന്ന നേതാക്കളോട് പാവം ജനത്തിന് ഉള്ള ഒരു ചോദ്യമിതാണ് ?  ''ഇതു കൊണ്ട് എന്റെ നാടിനു എന്ത് ഗുണം ?? ''



+ 2 ,ഭവന നിര്‍മ്മാണം, വിമാനയാത്ര,തൊണ്ടി മുക്കല്‍,രാജകുമാരി  ഇങ്ങനെ എണ്ണമറ്റ  കുറെ കാക്ക തൂവലുകളുമായി   നാട് ഭരിച്ച  ജോസെഫിനെയും കൂടെ കൂട്ടി , കുറെ സീറ്റും കൂടെ പിടിച്ചു വാങ്ങി യു ഡി എഫില്‍   രണ്ടാമനായിട്ടു ഈ നാടിനു എന്ത് ഗുണം ?





പറയുന്നത് ആദര്‍ശമാണെങ്കില്‍ , നാടിനോട് സ്നേഹമുണ്ടെങ്കില്‍   ഇനിയെങ്കിലും കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫിന്റെ  വാലാകരുത്. കോണ്‍ഗ്രസിന്റെ വേലക്കാരനുമാകരുത്.





മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ പോലെ നമ്മുടെ  കേരളത്തിന്‌ വേണ്ടി വാദിക്കുവാന്‍  കഴിവുള്ള ഒരു പ്രാദേശിക ശക്തിയായി അത് ഉയര്‍ന്നു വരണം.  അതിനു വേണ്ടി കുറെ ത്യാഗങ്ങള്‍ വേണ്ടി വന്നേക്കാം. അതിനുള്ള മനസ് ഇന്നത്തെ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ഉണ്ടെങ്കില്‍ , അത് , ഈ ലയനത്തിന്റെ പാപക്കറകള്‍ കഴുകി ക്കളഞ്ഞു കൊള്ളും.





മറിച്ച് വില പേശലിനും , ഉപ മുഖ്യമന്ത്രി  സ്ഥാനതിനുമാണ്  ഈ ഒന്നാകലെങ്കില്‍  ജനത്തിനു മുന്‍പില്‍ നിങ്ങള്ക്ക്  നഷ്ട്ടപ്പെടുന്നത്  ''ബ്രാ'' മാത്രമല്ല  ,  ഉടുതുണി മുഴുവനുമാണ് എന്ന  കാര്യം   നേതാക്കന്മാര്‍  മറക്കരുത്. ........



സുരേഷ്  .

പുലിയുടെ തോല്‍ അഴിയുമ്പോള്‍ ???

അതെ ഇതാണ് രാഷ്ട്രീയം. പലതും വിളിച്ചു പറയും , പരസ്പരം പോരടിക്കും  പിന്നെ ഒരു നാളില്‍   ഈ പോരാളികള്‍ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു നില്‍ക്കും. ഇതെന്തു കഥ എന്നോര്‍ത്ത് വാ പൊളിച്ചു നില്‍ക്കുന്ന സാധാ ജനത്തെ നോക്കി അവര്‍ ഒന്നു വെളുക്കെ ചിരിക്കും. എന്നിട്ട് പറയും ''ഇതാണ് രാഷ്ട്രീയം - ഇവിടെ സ്ഥിരം ശത്രുക്കളില്ല , മിത്രങ്ങളും.(വാക്കിന് സ്ഥിരതയും)''

ഈ കഥയിലെ ഇന്നത്തെ പുലി നമ്മുടെ പി . സി  ജോര്‍ജ് ആണ്.

 സത്യം വെട്ടിത്തുറന്നു പറയുന്ന ആള്‍. ആരെയും പേടിക്കാതെ ആരോടും പടക്കിറങ്ങുന്ന പുലി. ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഒരു ഒറ്റയാന്‍. ഇങ്ങനെ ഒക്കെ നമ്മള്‍ കരുതിയിരുന്ന ഈ പുപ്പുലിയുടെ തോലും മാണി - ജോസഫ്‌  ''അനിക്സ്പ്രേ'' ലയനത്തോടെ ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നു.

പി . സി  ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍  തെറി പറഞ്ഞു നടന്ന ഒരു നേതാവാണ്‌ അദ്ധേഹത്തിന്റെ ഇന്നത്തെ നേതാവ് സാക്ഷാല്‍ മാണി സാര്‍. അന്ന് ജോസെഫിന്റെ പക്ഷത് നിന്ന് മാണിയെ  എതിര്‍ത്ത ആള്‍ ഒടുവില്‍ മാണിയെ തന്നെ നേതാവായി സ്വീകരിച്ചപ്പോള്‍   ജനം ഒന്നു ഞെട്ടി എങ്കിലും പിന്നെ ക്ഷമിച്ചു. ഏതു പോലീസുകാരനും  ഒരു തെറ്റ് പറ്റുമല്ലോ ?

പക്ഷെ , ഇതു ഇത്തിരി  കടന്ന കൈ ആയിപ്പോയി എന്റെ പി.സി .

ജോസെഫിനു എതിരെ , കുരുവിളക്ക് എതിരെ താങ്കള്‍ വാളോങ്ങിയത്‌  ഓര്‍ത്തിരിക്കുന്ന  ജനത്തിന് മുന്‍പില്‍ അവരോടൊപ്പം ചിരിച്ചു കൊണ്ട് താങ്കളും ചേരുമ്പോള്‍      ഞങ്ങളൊന്നു വിളിച്ചു പറഞ്ഞോട്ടെ - '' ഒരു പുലിയുടെ കൂടെ തോല്‍ അഴിഞ്ഞേ.........''

( വാല്‍ കഷണം --  പി. സി യുടെ പുതിയ ശത്രു പിണറായി ആണ്. ഒരു നാളില്‍ പിണറായിയുടെ   കൂടെയും  പി.സി യെ കണ്ടേക്കാം. കാരണം  ചരിത്രം  ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും)


ഒറ്റയാന്‍

എല്ലാവരും കേമന്മാര്‍.....!!!

എല്ലാവരും  കേമന്മാര്‍  ആകുമ്പോള്‍ എന്ത് ചെയ്യും.  മാണി കോണ്‍ഗ്രസിന്റെ ഒരു അവസ്ഥയെ.......


ചെയര്‍മാന്‍ , വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ,  ആക്ടിംഗ് ചെയര്‍മാന്‍, ടെപുടി  ചെയര്‍മാന്‍  ഇങ്ങനെ ചെയര്‍മാന്മാര്‍ എത്ര തരം.


വളരുന്ന പാര്‍ട്ടിയുടെ പിളരുന്ന ചെയര്‍മാന്മാര്‍.........



അസുരവിത്ത്‌

വാ അടക്കുക്ക, വീട്ടിലിരിക്കുക...





അങ്ങനെ ആ വലിയ പ്രശ്നവും നമ്മള്‍ പരിഹരിച്ചു.നാളെ മുതല്‍ എല്ലാ സാധനങ്ങളുടെയും വില കുറയും.


ഹര്‍ത്താല്‍ ജനദ്രോഹം, തീവണ്ടിയും,പുക വണ്ടിയും തടയുന്നത് ഭീഗരം എന്നൊക്കെ അലമുരയിടുന്നവര്‍ക്ക് വിലക്കയറ്റത്തെപ്പറ്റി എന്താണ് പറയാനുള്ളത് ?? 


പണിയെടുക്കാതെ വീട്ടിലിരുന്നു കളര്‍ വെള്ളവും  കോഴിക്കറിയും തിന്നാന്‍   നിധി പോലെ വീണു കിട്ടുന്ന ഇത്തരം ഹര്‍ത്താലുകള്‍ വേണ്ട എന്ന് പറയുന്നവര്‍ രസം കൊല്ലികള്‍ മാത്രമല്ല ജന ദ്രോഹികളുമാണ്.  ഒരു പക്ഷെ ഇവരൊക്കെ വല്ല വിദേശ ചാരന്മാര്‍ ആകാന്‍ വരെ സാധ്യത ഉണ്ട്. അല്ലെങ്കില്‍ പിന്നെ ഈ നാട്ടുകാര്‍ പണിയെടുക്കാതെ വീട്ടിലിരുന്നു സുകിക്കുന്നത് കാണുമ്പോള്‍ ഏവര്ക്കെന്താണ് എത്ര അസൂയ !!

ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെപ്പറ്റി   വലിയ വായില്‍ വിളിച്ചു പറയുന്നവര്‍ എന്തെ നമ്മുടെ മത്രിമാരുടെ ബുദ്ധിമുട്ട് കാണുന്നില്ല.






''തീവണ്ടിയും മറ്റു വാഹനങ്ങളും മറ്റും തടയുംബോഴുള്ള  പ്രശ്നത്തെക്കാട്ടിലും  വലിയൊരു പ്രശ്നം പരിഹരിക്കാനാണ് ഇന്നത്തെ ഹര്‍ത്താല്‍''  - കോടി കെട്ടിയ കാറില്‍ പായുന്ന കോടിയേരി സാറിന്റെ  ഈ മഹത് വചനം എല്ലാ ഹര്‍ത്താല്‍ മുടക്കികള്‍ക്കുമുള്ള ചുട്ട മറുപടിയാണ്‌.

അതിനാല്‍ ഹര്‍ത്താല്‍ വിരുദ്ധരെ വാ അടക്കുക - അല്ലെങ്കില്‍ അതിനു വേണ്ടി ഞങ്ങള്‍ ഒരു ഹര്‍ത്താല്‍ കൂടെ നടത്തും - ജാഗ്രതൈ !!!







അസുരവിത്ത്‌.  

പുലിയാണീ P . C


 P. C  അങ്ങനെയാണ്.  പറയുമ്പോള്‍ എല്ലാം വെട്ടിത്തുറന്നു പറയും. എതിരാളിയുടെ മര്‍മ്മത് തന്നെ കൊള്ളുന്ന വിധത്തില്‍. ഒരു കാലത്ത് മാണി സാറായിരുന്നു   പ്രക്യാപിത ശത്രു. ഇപ്പോള്‍ അക്കാര്യം ‍ ചോദിച്ചാല്‍ മാത്രമേ   P . C  ഒന്നു  പിന്‍ വലിഞ്ഞു സംസാരിക്കൂ.  ബാക്കി എല്ലാ പത്ര വാലാ ചോദ്യത്തിനും  ഉത്തരം നൂറു നാവില്‍.....

ഇപ്പോള്  പണി കൊടുതിരുക്കുന്നത്  വര്‍ത്തമാനകാല ശത്രു പിണറായിക്ക് നേരെയാണ്. പിണറായി  1000 കോടിയിലേറെ ഇത്തവണത്തെ ഗള്‍ഫ്‌ പര്യടനത്തില്‍ നിന്നും പിരിചിട്ടുന്ടെന്നാണ് ഒരു ആരോപണം. രണ്ടാമത്തെ അടി ലാവ്‌ലിന്‍ വടി കൊണ്ടും. വെറും ചപ്പടാച്ചി ആരോപണം ഒന്നും അല്ല. ''ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാനാണ് '' വെല്ലുവിളി .  ഏതായാലും ഇതു വരെ ആരും കേസ് കൊടുത്തിട്ടില്ല...

ഏതായാലും കേരള രാഷ്ട്രീയത്തില്‍ P.C ഒരു ഒറ്റയാന്‍ തന്നെ. P.C  ക്ക്  തുല്യന്‍ P.C മാത്രം. കളി ഇറക്കാന്‍ ചെല്ലുന്നവര്‍ ഒന്നു കൂടി ഓര്‍ക്കുക. കക്ഷിയുടെ കൈയില്‍ എപ്പോഴും തോക്കുണ്ട്. നല്ല ഉണ്ട ഉള്ളത് തന്നെ...

കേന്ദ്ര മന്ത്രിയെ കാണാനില്ല !!




''മകനെ.....ഉടന്‍ തിരിച്ചു വരിക ....നിനക്കായി ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു... നിന്നോട് എന്തെങ്കിലും തെറ്റ് ഞങ്ങള്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ്.....ഒരായിരം തവണ..... നീ പോയേതില്‍ പിന്നെ നമ്മുടെ  വാഴയും തെങ്ങുമോന്നും വളം കഴിക്കുന്നില്ല.....മകനെ നീ എവിടെയാണെങ്കിലും  വേഗം വരിക.... നിനക്കെന്തു വേണമെന്ന് പറഞ്ഞാല്‍ മാത്രം മതി.....''
-----------------------------------------------------------------------------------------------------------------------------
ഇങ്ങനെ ഉള്ളവരെയും നമ്മള്‍ ചുമക്കുന്നുണ്ടെന്ന്   ഒന്നോര്‍ക്കുന്നത്‌ നന്നായിരിക്കും. പാര്‍ലമെന്റില്‍  പോകാറില്ല , കാബിനെറ്റ്‌  മീറ്റിംഗില്‍ പങ്കെടുക്കില്ല , തമിഴ് അല്ലാതെ മറ്റൊരു ഭാഷ അറിയില്ല - ഇവന്‍ താന്‍ അഴഗിരി -  നമ്മുടെ വളം വകുപ്പ് മന്ത്രി.

ഇവിടെ എനിക്കുള്ള സംശയം ഇതാണ് - ഇതിനെതിരെ ഒന്നും ഇവിടെ നീയമം ഇല്ലെ ? ഒരു  ജോലിയുള്ള വ്യക്തി   ( സര്‍ക്കാരോ , സ്വകാര്യമോ )  അതിനു പോയില്ലെങ്കില്‍ പണി ഇപ്പോള്‍ പോയെന്നു ചോദിച്ചാല്‍ മതി. പക്ഷെ അവരെയെല്ലാം ഭരിക്കുന്നവന്‍  ഓഫീസില്‍ പോയില്ലെങ്കില്‍ ചോദിക്കാന്‍ ഇവിടെ ആരുമില്ലേ ???  ഇതിന്റെ പേരാണോ  ജനാധിപത്യം. 

ഈ  ഇന്ത്യയാണോ ഒന്നാമാനകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നത്.  കഷ്ടം കോണ്‍ഗ്രെസ്സെ , കഷ്ടം . കാരണം എന്തിന്റെ പേരിലാണെങ്കിലും ഇതെല്ലാം ചുമക്കുന്നത് നിങ്ങള്‍ ആണ്. 



ഒറ്റയാന്‍

സുനന്ദ വഴി ഒരു മോഡി ''പുഷ്''

പുകഞ്ഞ കൊള്ളി അവസാനം പുറത്ത്. ഇതു സംഭവിക്കും എന്ന് അറിയാമായിരുന്നു. പക്ഷെ അത് ഒരു പെണ്ണില്‍ തട്ടി , അഴിമതിയുടെ മേലപ്പോടെ ആകുമെന്ന് സ്വപ്നത്തില്‍ പോരും ആരും വിചാരിച്ചില്ല എന്റെ തരൂര്‍ സാറേ ....


ബോഫോശ്സു, ശവപ്പെട്ടി, പാമോയില് , കാലിത്തീറ്റ , ലാവ്‌ലിന്‍ അങ്ങനെ ട്രേഡ് മാര്‍ക്ക്‌ ആയ ധാരാളം  പേരുകളുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍    ''ഐ പി  എല്‍''  എന്നോ ''സുനന്ദ'' എന്നോ ഒരു  പേര് കൂടി ചേര്‍ക്കണമായിരുന്നു   എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കണം സാറെ ....




സാര്‍ ഒരു പക്ഷെ ഒരു ഉഗ്രന്‍ യു. എന്‍  സെക്രട്ടറി ജനറല്‍ ആയേനെ . അതിനുള്ള .കഴിവ് സാറിന് ഇല്ലെന്നു ആരും പറയില്ല . പക്ഷെ ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍ ആകാന്‍ ആ കഴിവ് പോരെന്നു ഇപ്പോള്‍ എങ്കിലും സാറിന് മനസിലായി കാണുമെന്നു കരുതട്ടെ ...!! ഇതാണ് സാര്‍ ഇന്ത്യന്‍ രാഷ്ട്രീയം.




നമ്മുടെ രാഷ്ട്രീയം പഠിച്ചു വരാന്‍ സാറിന്റെ ശേഷിക്കുന്ന ആയുസ് ഒരു പക്ഷെ മതിയാകില്ല. അതിനാല്‍ ഇനി ഈ പണി നിര്‍ത്തുക.  പിന്നെ ചുമ്മാ ഒന്നും ഇരിക്കരുത്.   ആ മോഡിക്കിട്ടു നല്ല പണി കൊടുക്കുക.  പുഷ് തന്നവനിട്ടൊരു ചവിട്ട്. അതാകട്ടെ ഇനിയത്തെ ലക്‌ഷ്യം.......... All the best...




അസുരവിത്ത്‌.

നീതി പീടങ്ങള്‍ ഒന്നു കണ്ണ് തുറക്കണം !!


 പരസ്യമായി എതിര്‍ക്കുന്നവര്‍ പോലും രഹസ്യത്തില്‍ പറയുന്നു :  പട്ടാപ്പകല്‍ വീട്ടില്‍ കേറി ഒരു വീട്ടമ്മയെ വെട്ടി കൊന്നവനു ഇതു തന്നെ വേണം.

 ഇത്രയും ക്രൂരമായ രീതിയില്‍ ഒരു മരണം പോലീസിന്റെ  കസ്ടടിയില്‍ വച്ച് സംഭവിച്ചിട്ടും അതിനു വേണ്ടത്ര പൊതു ജന എതിര്‍പ്പ് ഉയരാഞ്ഞത് എന്ത് കൊണ്ട് ? നമ്മുടെ കോടതികള്‍ വഴി കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടും എന്നാ വിശ്വാസം പൊതു ജനത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം.

നീയമങ്ങള്‍ ഉണ്ടാക്കുന്നവരും , അതിനെ വ്യാക്യനിച്ചു ശിക്ഷ വിധിക്കുന്നവരും ഇതൊന്നും കണ്ടില്ല എന്ന് നടിക്കരുത്.

ഇത്രയും പൈശാചികമായ  കൊലപാതകം  നടത്തിയ പ്രതിയും  വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ ഒരു പക്ഷെ   വെറുതെ വിട്ടയക്കപ്പെട്ടെക്കാം . അല്ലെങ്കില്‍ കൂടി വന്നാല്‍ ഒരു ജീവ പര്യന്തം.

''ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌'' ഈനയത്തിന്റെ അടിസ്ഥാനത്തില്‍ ,കുറ്റം ചെയ്തു 
എന്നറിയാമെങ്കിലും തെളിവില്ല എന്നാ കാരണത്താല്‍  എത്രയോ കുറ്റവാളികള്‍ നീയമത്തിന്റെ പിടിയില്‍ നിന്നും വഴുതി പോകുന്നു.

ഇവിടെ നമ്മളെല്ലാം മറന്നു കളയുന്ന ഒരു വിഭാഗമുണ്ട്. കുറ്റക്ര്യതത്തിനു  ഇരയായി  തീരുന്നവര്‍ , അവരുടെ ബന്ധുക്കള്‍. ഇവരുടെ വേദന ആരും കാണുന്നില്ല.  

കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ കിട്ടിയേ തീരു. കുറ്റക്ര്യതത്തിനു  ഇരയാകുന്നവര്‍ക്ക്   നീതി ലഭിച്ചു  എന്ന് തോന്നുന്ന രീതിയില്‍ തന്നെ.  ( കൊല്ലപ്പെടുന്നവനു ഇല്ലാത്ത എന്തോന്ന് മനുഷ്യവകാശമാണ്
 കൊന്നവനു കൊടുക്കേണ്ടത്  ??? )


 ഒറ്റയാന്‍

മനോരമ അച്ചായന്‍ പൊട്ടിച്ച Easter മുട്ട.

''മലയാള വാര്‍ത്ത‍ ലോകത്ത് അവതരണ മികവില്‍ ഒന്നാമത് '' മനോരമ TV അച്ചായന്റെ പുതിയ പരസ്യ വാക്യം.

അച്ചായന്‍ അങ്ങനെയാണ് ഒന്നും വെറുതെ പറയില്ല. ഇതിലും ഭംഗിയായി വ്യത്യസ്തമായി എങ്ങനെയാണു Easter മുട്ടയെപ്പറ്റി പറയുന്നത്.

മുട്ടയ്ക്ക് പകരം വല്ല ചക്ക ക്കുരുവെന്നും മറ്റും പറയാന്‍ പറ്റുമോ ? അപ്പോള്‍ പിന്നെ മദ്ദലന മറിയത്തെ  പിടിച്ചു യേശുവിന്റെ അമ്മയാക്കി. അത്ര തന്നെ .......

അങ്ങനെ ഈ Easterനും അച്ചായന്‍ തന്നെ ഒന്നാമത്....... ജയ ഹോ...





അസുരവിത്ത്‌

സ്വാമി പുറത്തേക്കും , ഉണ്ണിത്താന്‍ അകത്തേക്കും !!

അങ്ങനെ ഒരു മഹാനെ സമൂഹത്തിനു നഷ്ടപ്പെട്ടപ്പോള്‍ , നഷ്ടപ്പെട്ടോ എന്ന് ഒരു നിമിഷം നമ്മള്‍ ശങ്കിച്ച് പോയ മറ്റൊരു മഹാനെ നമുക്ക് തിരിച്ചു കിട്ടി. ദൈവത്തിനു നന്ദി . ഇനി എന്തെല്ലാം ഞങള്‍ കാണും എന്റെ ദൈവമേ ???

''അയ്യേ !!! അത് ഞാനല്ല , അതെല്ലാം കമ്പ്യൂട്ടര്‍ പണിയാ... ഓ.... അതായിരുന്നോ അത് പൂജ അല്ലായിരുന്നോ ?? ''എന്നൊക്കെ തട്ടിവിട്ടു പിടിച്ചു നില്ക്കാന്‍ നോക്കിയാ സ്വാമി അതൊന്നും ഏല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ പതുക്കെ തല വലിച്ചു. ഓടിച്ചിട്ട്  പിടിച്ച കള്ളന്റെ ഷര്‍ട്ടിനു പിടിച്ചു പൊക്കിയപ്പോള്‍ ഷര്‍ട്ട്‌ ഊരി ഓടി പോയപോലെ നമ്മുടെ സ്വാമിയും രക്ഷപെട്ടു.  

പൂര്‍വാശ്രമവും പിന്നെ ഒരു ആശ്രമവും ആകാമെങ്കില്‍ ഇനി ഒരു ആശ്രമവും കൂടി ആയാലെന്താ ??  ഉണ്ടാക്കിയ കാശുമായി ഒരു അടിപൊളി മൂന്നാം ആശ്രമം. വെറുതെ കൊതിച്ചിട്ട് കാര്യമില്ല മോനെ ?? തലയില്‍ കിഡ്നി വേണം .... കിഡ്നി.......

സ്വാമിയുടെ ലീലകള്‍ മുഴുവന്‍ നേരില്‍ കണ്ടതിനാല്‍ നാമെല്ലാം അയാളെ കുറ്റപ്പെടുത്തി. എന്നാല്‍ ഒരു ലീലയും കാണാതെ നമ്മള്‍  ഉണ്ണിത്താന്‍ സാറിനെ കുറ്റപ്പെടുത്തി.  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന് പറയുന്ന നാട്ടില്‍ നമ്മള്‍ ഒരു പാവത്തിനെ വെറുതെ കുരിശേല്‍ കേറ്റി.

മൊയ്തീന്‍ സാര്‍ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ??  കൊണ്ഗ്രസിലെ ഒരു മാണിക്യത്തെ എന്നതെക്കുമായി കേരളത്തിന്‌ ( ഇന്ത്യക്കും) നഷ്ടമായേനെ !! 

ബംഗ്ലൂര്‍ക്ക്  സ്വന്തം മകനെ കൊണ്ട് വരാന്‍ പോയ ഉണ്ണിത്താന്‍ സാറിനെ ചതിയില്‍ പെടുത്തി മഞ്ചേരിയില്‍ കൊണ്ട് വന്നു , ആരുമില്ലാത്ത വാടക വീട്ടില്‍ കേറ്റി , കുടിപ്പിച്ചു  ( കുടിച്ചു എന്ന് വീഡിയോ കണ്ടപ്പോള്‍ തോന്നിയതാ കേട്ടോ ..... എന്റെ കൈയില്‍ തെളിവൊന്നും ഇല്ല.)  ക്യാമറ കാട്ടി   തലയില്‍ തബല അടിപ്പിച്ച   D.Y.F.I കാരെയും P.D.P ക്കാരെയും ജയിലില്‍ ഇടണം .  ക്യാമറ കാണുമ്പോള്‍ ആര്‍ക്കാ നേലും ഒരു ഇതു വരില്ലേ. പ്രത്യേകിച്ച് രാത്രിയില്‍.....

കള്ളക്കേസ് കൊടുത്തു ജോസഫ്‌ സാറിനെ കുടുക്കാന്‍ ശ്രമിച്ച സ്ത്രീയോട് സാറ് ക്ഷമിച്ച പോലെ , ഉണ്ണിത്താന്‍ സാറും ഇവരോടെല്ലാം ക്ഷമിക്കുമായിരിക്കും. പക്ഷെ , നമ്മള്‍ ക്ഷമിക്കരുത്.  ഒരു മനുഷ്യനെ എങ്ങനെ നാണം കേടുതാമോ ?

അദ്ധേഹത്തിന്റെ പ്രസംഗം മാത്രം കേട്ടാല്‍ മതിയല്ലോ .ഇത്രയും നല്ല ഒരു കോണ്‍ഗ്രെസ്സ്കാരന്‍  വേറെയുണ്ടോ ? പോരാത്തതിനു  നമ്മള്‍ ഉടുമുണ്ട് വരെ ഉരിഞ്ഞു നോക്കിയില്ലേ ?? എന്നിട്ടും മതിയാവാത്ത നമ്മളെ എന്ത് ചെയ്യണം. ഉണ്ണിത്താന്‍ സാറെ മാപ്പ് . ഞാനടങ്ങുന്ന വിവരമില്ലാത്ത എല്ലാ കേരള മക്കള്‍ക്കും വേണ്ടി ( സക്കറിയ സര്‍ ഒഴികെ ) മാപ്പ്. മാപ്പ്............

ഇനി ചെന്നിത്തല സാറിനോട് രണ്ടു വാക്ക്.... അല്ലേലും ഞങ്ങള്‍ക്ക് അറിയാമായിരുന്നു തിരിച്ചു എടുക്കുമെന്ന്.  രാവിലത്തെ പെര്‍ഫോര്‍മന്‍സ് റൌണ്ട് കഴിഞ്ഞു കുളിച്ചു കുറിയും തൊട്ടു ചാനലില്‍ വന്ന ഉണ്ണിത്താന്‍ സാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. '' എന്നെ പുറത്താക്കിയാല്‍ ഇവിടുത്തെ പല നേതാക്കളുടെയും നാറുന്ന കഥകള്‍ ഞാന്‍ വിളിച്ചു പറയുമെന്ന് '' .  അപ്പോഴേ ഞങ്ങള്‍ വിധിയെഴുതി സാറേ ...........




അസുരവിത്.

നോക്കിയില്ലെങ്കില്‍ ഞങള്‍ നെഞ്ചത്ത്‌ കേറും !!


വഴി വക്കിലിരുന്നു എട്ടു മാറ് ഉച്ചത്തില്‍ പൊട്ടി തെറിച്ചാലും ആരും തിരിഞ്ഞു നോക്കുന്നിലെങ്കില്‍ പിന്നെ എന്ത് ചെയ്യും ? വഴിയുടെ നടുക്കോട്ടു മാറി നില്‍ക്കുക തന്നെ. ഇതാണ് ഇപ്പോള്‍ കേരള സമര ഫാഷന്‍ . ഇനിയുള്ള സമര മുഖങ്ങളിലും ഈ കാഴ്ച പ്രതീക്ഷിക്കാം.




''കേന്ദ്ര അവഗണന '' എന്നത് കേരളത്തില്‍ ഒരു സമരത്തിനുള്ള നിത്യ ഹരിത കാരണമാണ്. സമരത്തിന്‌ എന്തിനു കാരണം എന്ന് ചോദിക്കുന്ന നാട്ടില്‍ ഇതു തന്നെ ധാരാളം.




ഈ സമരങ്ങളൊക്കെ നടത്തുന്നവര്‍ ഒരു കാര്യം പറയാന്‍ ബാധ്യസ്ഥരാണ്. എത്രയോ വര്‍ഷമായി ഈ പേരും പറഞ്ഞു സമരം നടത്തുന്നു. കുറെ അണികള്‍ക്ക് വീര്യം പകരാനും, ജനങ്ങളെ ബുദ്ധിമുട്ടിക്കാനും സാധിച്ചു എന്നതിനപ്പുറം എന്ത് നേട്ടമാണ് ഈ സമരങ്ങള്‍ വഴി ഉണ്ടായതു.




ജനങള്‍ക്ക് വിശ്വാസമുള്ള സമരങ്ങള്‍ വഴിയുടെ നടുക്ക് നടത്തേണ്ട ആവശ്യമില്ല. അത് ഏതു കാട്ടുമുക്കില്‍ നടത്തിയാലും ജനങ്ങള്‍ അവിടെ വരും. ഇതിനുള്ള ധൈര്യം സമരക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടല്ലേ അവര്‍ ജനങളുടെ നെഞ്ചത്ത് കേറി സമരം ചെയ്യുന്നത് ?? ഇതൊരു സത്യമല്ലേ ???



ഒറ്റയാന്‍

ബി.ജെ.പി ക്കൊരു താങ്ക്സ്..!!

നരേന്ദ്ര മോഡിയെ അങ്ങനെ എസ്. എ . ടി ക്ക് ചോദ്യം ചെയ്യാന്‍ കിട്ടി. ആദ്യമായി കൊലപാതക കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യ മഹാരാജ്യത്തെ ആദ്യത്തെ മുഖ്യ മന്ത്രിയായി മോഡി സാര്‍ ചരിത്രത്തിന്റെ ഭാഗമായി.



ഈ കേസ് എങ്ങനെ പോകുമെന്നോ , ആരെങ്കിലും ശിക്ഷിക്കപെടുമോ എന്നുള്ള എല്ലാ കാര്യങ്ങളും ഒരു നിമിഷം നമുക്ക് മറക്കാം. ബി ജെ പി യുടെ തലയിലെ കറുത്ത തൂവലായ ഗുജറാത്‌ കലാപവും മറക്കാം .( ഗുജറാത്‌ കലാപം ഒരു നിമിഷം മറക്കാം എന്ന് പറഞ്ഞത് അത് നമുക്ക് മറന്നു കളയാം എന്നാ അര്‍ത്ഥത്തില്‍ അല്ല. ഇന്ത്യ യുടെ ചരിത്രത്തില്‍ തന്നെ കറുത്ത പാടായ ആ കലാപം ഒരിക്കലും ക്ഷമിക്കാന്‍ പറ്റാത്തത് ആണ് എന്ന് തന്നെയാണ് എന്റെ നിലപാട്. പക്ഷെ ഇന്നത്തെ വിഷയം സമരങ്ങളെ കുറിച്ച് ആയതു കൊണ്ട് ഒരു നിമിഷം അത് മറക്കാം എന്ന് പറഞ്ഞതെ ഉള്ളു. തെറ്റിദ്ധരിക്കരുത്. )

എന്നിട്ട് രണ്ടു കൈയും നീട്ടി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ നമുക്ക് ഇന്നു ബി ജെ പി ക്ക് നല്‍കാം. എന്തിനെന്നോ , മോഡി ചോദ്യം ചെയ്യലിന് വിധേയനായത് കൊണ്ടല്ല. മറിച്ച് അതിന്റെ പേരില്‍ ഒരു ഹര്‍ത്താലോ , പണിമുടക്കോ , സമരമോ അവര്‍ നടത്താതിരുന്നത് കൊണ്ട്.



വേഴാമ്പല്‍ മഴയ്ക്ക് കാത്തിരിക്കുന്നത് പോലെ ഹര്ത്താല്കള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കേരളത്തില്‍ സുഖമായി ഒരു ഹര്‍ത്താല്‍ ഈ പേരില്‍ ഇന്നു ബി ജെ പി ക്ക് നടത്താമായിരുന്നു. വിജയം 101% ഉറപ്പു.



ഒരു ലാവലിന്റെ പേരില്‍ ഇവിടെ ഉണ്ടാക്കിയ പുക്കാര്‍ നമ്മളെല്ലാം കണ്ടതാണ്. ഇനിയും കാണാന്‍ കിടക്കുന്നത് ബാക്കി. കേസ് കോടതിയില്‍ നേരിടും എന്ന് പറഞ്ഞിട്ട് എന്തെല്ലാം വളഞ്ഞ വഴി തേടി. എത്രയോ സമരം നടത്തി നാട്ടുകാരുടെ മേല്‍ കുതിര കേറി. ''ഭരണത്തോടൊപ്പം സമരവും''എന്നു യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്ന പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നു. ഇടതുപക്ഷവും ഇതു പോലെ ആയെങ്കില്‍....



ഒറ്റയാന്‍.

നാലു പെരെയോ , അതോ നാട് മുഴുവനെയുമോ ???

നാലു പേരെ കാണിക്കണമോ അതോ നാട് മുഴുവന്‍ കാണിക്കണമോ ? വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല. എന്റെ മൊബൈലില്‍ വന്ന ഒരു എസ്. എം. എസ് ആയിരുന്നു. ബാക്കി കൂടി വായിച്ചപ്പോളാണ് ചിത്രം വ്യക്തമായത്.



ചോദ്യം ഭര്‍ത്താവു ചോദിക്കുന്നതാണ്. നഗരത്തില്‍ ഷോപ്പിങ്ങിനു വന്ന ഭാര്യക്ക്‌ മൂത്ര ശങ്ക. ഏതെങ്കിലും ഹോടലിലോ , പബില്ക് ടൊഇലെട്ടിലൊ കയറി കാര്യം സാധിക്കാമെന്ന് പറഞ്ഞ ഭാര്യയോടാണ് ചോദ്യം. വഴി വക്കില്‍ ഇരുന്നാല്‍ നാലു പേരല്ലേ കാണു, ഹോട്ടലില്‍ കയറിയാല്‍ അത് ലോകം മുഴുവന്‍ കാണില്ലേ ? ഇതാണ് ഭര്‍ത്താവിന്റെ വാദം



സംഭവം തമാശ ആണെങ്കിലും അതിലുമൊരു സത്യമില്ലേ ?. ഇതാണ് നമ്മുടെ കേരളം.



മൊബൈല്‍ ഫോണുമായി ഇത്തരം ഞരമ്പ്‌ രോഗങ്ങള്‍ കാണിക്കുന്ന വര്‍ഗം ഈ ലോകത്ത് വേറെ എവിടെ എങ്കിലും ഉണ്ടോ എന്നാ കാര്യം സംശയമാണ്. ഒരു അപകടം ഉണ്ടായാല്‍ അതില്പ്പെട്ടവരെ സഹായിക്കാനല്ല , അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിടുകം കാണിക്കുന്ന മനോരോഗികളെ തീര്‍ച്ചയായും ചികിത്സിക്കണം.



ഒരു കാര്യം സത്യം. ഇവിടെ കുറ്റം മൊബൈല്‍ ഫോണിന്റെ അല്ല. അത് ഉപയോഗിക്കുന്നവരുടെ ആണ്.

എന്റെ ഇന്ത്യ - ഇല്ല , ഞാന്‍ കൈ വിട്ടു കളയില്ല...



രണ്ടായിരം കോടി മുടക്കി സ്വന്തം പ്രതിമയുണ്ടാക്കി നാട് മുഴുവന്‍ വെക്കുന്നു. അപകടത്തില്‍ മരിച്ച പാവങ്ങള്‍ക്ക് കൊടുക്കാന്‍ പണമില്ലെന്ന് വിളിച്ചു പറയുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇരുനൂറു കോടിയുടെ ജാഥ നടത്തുന്നു. ഇതാണ് ജനാധിപത്യമെങ്കില്‍ ഈ ജനാധിപത്യത്തില്‍ എനിക്ക് വിശ്വാസമില്ല.


ഒരു നേരത്തെ ആഹാരത്തിനായി , ഒരു കൂരക്കായി നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങളുടെ മുന്‍പില്‍ ധൂര്‍ത്തിന്റെ ആള്‍രൂപങ്ങള്‍ ആകുന്ന രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് ഒരു ശിക്ഷയും നല്കാന്‍ കഴിയാത്ത നീധി ദേവദ ഇനിയെങ്കിലും ആ കണ്ണൊന്നു തുറക്കണം .


ബി . എസ്. പി ആനയുടെ പാപ്പാന്മാര് കേരളത്തിലും ഉണ്ട് എന്ന് നാം മറക്കരുത്. മാത്രമല്ല , നമ്മുടെ വിധി മറിച്ചായിരുന്നു എങ്കില്‍ ഇടതു പക്ഷ പിന്തുണയോടെ ഈ ''മാലാവതി'' ഇന്ന് ഇന്ത്യ ഭരിച്ചേനെ !!


എന്റെ നാടിനെ ഒരു കൂട്ടം കള്ളന്മാര്‍ കൈയടക്കുമ്പോള്‍ അതിനു നേരെ കണ്ണടക്കാന്‍ മനസില്ലാത്തത് കൊണ്ട് ഞാന്‍ വിളിച്ചു പറയും - കൈയും കാലും വെട്ടി കടലില്‍ ഒഴുക്കണം എന്റെ നാട് കട്ട് മുടിക്കുന്ന എല്ലാ പിശാശുക്കളെയും.......

കാക്കിയിട്ട ചെകുത്താന്മാര്‍....



ഉണ്ട ചോറിന്റെ നന്ദിയോ , കാക്കിയുടെ അഹങ്കാരമോ എന്തുമാവട്ടെ ഇവിടെ നഷ്ടപ്പെട്ടത് ഒരു യുവാവിന്റെ ജീവിതമാണ്‌. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.



പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കടമയുള്ള സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കണ്ണടച്ചാല്‍ , ഇതിനു ആര് ഉത്തരം നല്‍കും.



പണിയെടുക്കാതെ വീട്ടിലിരുത്തി ശമ്പളം കൊടുക്കുന്ന '' സസ്പെന്‍ഷന്‍ '' നാടകം കൊണ്ട് ആര്‍ക്കു എന്ത് നേട്ടം. കുറച്ചു നാള്‍ വീട്ടിലിരുന്നു , കാണേണ്ടവരെ കണ്ടു വീണ്ടും തിരിച്ചു വരുന്ന കുറ്റവാളി കൂടുതല്‍ അഹങ്കരിയായിരിക്കും - തീര്‍ച്ച- .



കാക്കിയുടെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവരും , അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ മാമമാരും ഒന്നോര്‍ക്കുക്ക. നിങ്ങള്‍ക്കും ഉണ്ട് കുട്ടികള്‍. അവര്‍ക്കാണ് ഇങ്ങനെ സംബവിച്ചതെങ്കില്‍...........



സ്വാശ്രയ കോളേജില്‍ ആല്‍മഹത്യ ചെയ്യുന്ന പെണ്കുട്ടികളുടെ വീടുകളിലും , വാണിഭാതില്‍ പെടുന്ന പെണ്‍കുട്ടികളുടെ വീടുകളിലും കിഴിക്കെട്ടും , ജോലിയുമായി ഓടി വരുന്ന മന്തിമാര്‍ ഒന്നു ചെയ്യുക . ഈ യുവാവിന് നീതി നടത്തി കൊടുക്കുക . അതിനു വേണ്ടത് രണ്ടു കാര്യം മാത്രം . കാക്കിയിട്ട ചെകുത്തന്‍ മാരെ പറഞ്ഞു വീട്ടില്‍ വിടുക. ഈ യുവാവിനു ഒരു ജോലി നല്‍കുക..



ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുന്നിലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എത്രയോ പോലീസ് പീഡനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി. അതില്‍ എത്ര പേര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്തു എന്നാ കാര്യം മാത്രം പരിശോധിച്ചാല്‍ മതി , എന്ത് കൊണ്ട് ഇത്തരം കാടത്തരങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍.



ഗുണ്ടകളുടെ മുന്‍പില്‍ എലിയെപ്പോലെയും, പാവപ്പെട്ടവന്റെ മുന്‍പില്‍ പുലിയെപ്പോലെയും പെരുമാറുന്ന പോലീസും , അവര്‍ക്ക് താളംതുള്ളി നില്‍ക്കുന്ന രാഷ്ട്രീയക്കാരും - വിരല്‍ ചൂണ്ടി പറയട്ടെ - ഇവരാണ് ഈ നാടിന്‍റെ ശാപം. ഇവരാണ് ഈ നാട്ടില്‍ തീവ്രവാദികളെ സ്രഷ്ടിക്കുന്നത്.



ഒറ്റയാന്‍.

വനിതാ സംവരണം - ഇതാര്‍ക്ക് വേണ്ടി ???


അങ്ങനെ വനിതാ സംവരണ ബില്‍ ഒരു പടി കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും അത് പാസ്സാക്കുകയും ചെയ്യും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ , കുറെ വോട്ട് നേടാന്‍ എന്നതിലപ്പുറം ഇതു കൊണ്ട് നാടിനു എന്ത് നേട്ടം. എനിക്ക് മനസിലാകുന്നില്ല.




ഞാനൊരു സ്ത്രീ വിദ്വെഷിയോന്നുമല്ല . സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ ഒരേ സ്ഥാനം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ്.





ഈ നീയമം വഴി സ്ത്രീ ശാക്തീകരണം ഉണ്ടാകും എന്നൊക്കെ കരുതുന്നവര്‍ , വിളിച്ചു പറയുന്നവര്‍ ഒന്നെങ്കില്‍ വിഡ്ഢികളാണ് , അല്ലെങ്കില്‍ അവര്‍ സ്വന്തം താല്പര്യത്തിനു വേണ്ടി കള്ളം പറയുന്നു. ഈ നീയമം പാസ്സായി കഴിയുമ്പോള്‍ , കുറെ രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ അടുക്കള ഉപേഷിക്കും . പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തു എന്നാ കുറ്റത്താല് ചിലര്‍ നീയമ സഭയിലും , പാര്‍ലമെന്റിലും ഇരിക്കും. ഇവരൊക്കെ നാളെ നമ്മളെ ഭരിക്കും. ഒന്നമാനകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഡ്രൈവിംഗ് ഇവരുടെ ഒക്കെ കൈകളില്‍ ആകും. എന്തായിരുന്നു ഇവരുടെ യോഗ്യത - സ്ത്രീയായി പിറന്നു , രാഷ്ട്രീ യ മണവുമുണ്ട് എന്നത് മാത്രം.






ഇന്നുള്ള നേതാക്കന്മാര്‍ എല്ലാം തെറ്റില്ലത്തവര്‍ ആണെന്നോ , സ്ത്രീ ജനങ്ങള്‍ മോശക്കാര്‍ ആണെന്നോ , ഒരു ശതമാനം പോലും ഞാന്‍ കരുതുന്നില്ല. എന്നാല്‍ , ഈ നീയമം വഴി കഴിവുള്ള വനിതകള്‍ ഭരണ രംഗത്തേക്ക് കടന്നു വരും എന്നാ പ്രതീക്ഷയും എനിക്ക് ഒരു ശതമാനം പോലും ഇല്ല.

സ്ത്രീ ജനങ്ങള്‍ കടന്നു വന്നാല്‍ അഴിമതി കുറയും എന്ന് വിളിച്ചു പറയുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ മായാവതിയും , ജയലളിതയും. സ്വന്തമായി സ്ത്രീ ഗുണ്ടകള്‍ വരെ ഉള്ള നാടാണ്‌ നമ്മുടേത്‌.

അത് കൊണ്ട് എന്റെ നിഗമനം ഇത്രയെ ഉള്ളു - ഇതു കൊണ്ട് നാടിനോ , സാധാ സ്ത്രീ ജനതിനോ ഒരു മെച്ചവും ഉണ്ടാകില്ല. രാഷ്ട്രീയ മണം അടിച്ച കുറെ വനിതാ മണികള്‍ ഭരണം പഠിക്കും - അല്ലെങ്കില്‍ അത് ആസ്വതിക്കും..... അത്ര തന്നെ......പിന്നെ കൊണ്ഗ്രെസ്സിനു വോട്ട് ചോദിക്കാന്‍ ഒരു കാരണവും....





മലയാളി.

ലജ്ജിക്കുന്നു ഞാന്‍ !!!! - കാരണം ഇതാണെന്റെ നാട് കേരളം.

സത്യം .... എനിക്ക് ലജ്ജ തോന്നുന്നു... കാരണം ഞാന്‍ പിറന്നതും ഈ നാട്ടിലാണ്. സംസ്കാരവും , വിവരവും, വിദ്യാഭ്യാസവും എല്ലാം കുറെ കൂടുതലെന്ന് അഹങ്കരിക്കുന്ന ഒരു ജനമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങളോ ........??????


അതിലൊന്ന് മാത്രമാണ് താഴെക്കാണുന്നത്.


ഈ കഥയിലെ പ്രകാശന് വേണ്ടി വാദിക്കാന്‍ നമ്മുടെ നാട്ടിലെ ഒരു സാംസകാരിക പ്രവര്‍ത്തകനും മുന്‍പോട്ടു വന്നതായി എനിക്കറിയില്ല. ആല്‍മഹത്യ ചെയ്യുന്ന പെണ്പിള്ളേരുടെ വീടുകളില്‍ പണമെത്തിക്കുന്ന മത്രിമാരോ , ബാലസംഗം ചെയ്യപ്പെട്ടവര്‍ക്ക് ജോലി നല്‍കി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരോ പ്രകാശനെ സഹായിച്ചതായി ഞാന്‍ കേട്ടില്ല.


കുറെ അധികാരികള്‍ വിചാരിച്ചാല്‍ നിസാരമായി കശക്കി എറിയാന്‍ പറ്റുന്നതാണ് നമ്മുടെ ജീവതമെങ്കില് , ഓര്‍ക്കുക നാം ഇന്നും അടിമകളാണ്... സമത്വം, മനുഷ്യത്വം ഇവയൊക്കെ പുസ്തക താളുകലില്‍ മാത്രം.


ഇതിലെ നായകര്‍ എന്നും രംഗത്തുണ്ടെന്ന് മാത്രമല്ല - പഴയതിനേക്കാള്‍ പതിന്‍ മടങ്ങ്‌ ശക്തരുമാണ്....താഴെ പ്പറയുന്ന സംഭവം നൂറു ശതമാനം സത്യമാണെങ്കില്‍ , അതിലെ വില്ലന്മാര്‍ ഒന്നോര്‍ക്കുക.... ഇതിനു അനുഭവിക്കതിരിക്കില്ല.....


ഇതു പോലെയുള്ള എത്രയോ നിരപരാധികള്‍ നമ്മുടെ ജയിലുകളില്‍ കാണും.....അവരുടെയൊക്കെ കണ്ണീര്‍ മാത്രം മതി.....ഈ നാട് മുടിയാന്‍......


മനസാക്ഷിയുള്ള മലയാളി പ്രതികരിക്കണം



ഈ പാവത്തിനെ സഹായിക്കാന്‍ '' മംഗളം '' ഒരു ഫണ്ട്‌ കളക്ഷന്‍ നടത്തുന്നുണ്ട്. സന്മനസ് ഉള്ളവര്‍ സഹായിക്കുക്ക..

താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ വിശദ വിവരങ്ങള്‍ കിട്ടും.


http://mangalam.com/index.php?page=detail&nid=279804&lang=malayalam

ലീഗിനെ പോരാട്ടം .... യു ഡി എഫ് ന്റെ പാക്കിംഗ്...

വിടരുത് കുഞ്ഞാലിക്ക ....വിട്ടു കളയരുത്......മുസ്ലിം ലീഗിന് സീറ്റ്‌ ഇല്ലാത്ത ഒരു രാജ്യ സഭയോ ? അതും ഇന്ത്യ ഒന്നമാനകാന്‍ കിടന്നു പാട് പെടുമ്പോള്‍.......



തിരോന്തോരത്ത് കാരോട് ഒന്നും പറയാനില്ല , എല്ലാം ഡല്‍ഹിയില്‍ പറഞ്ജോലം എന്ന് വിളിച്ചു പറയുമ്പോള്‍ , എന്തിലും ഏതിലുമ് കുറ്റം മാത്രം കാണുന്ന ചിലര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ട്. തിരോന്തോരത്ത് കാര്‍ക്ക് വേണ്ടി നമ്മുടെ ആന്റണി സാറിനിട്ടു ഒരു കൊട്ട് കൊടുക്കാനുള്ള പുറപ്പാടാണെന്നു......നേരാണോ ? അതോ നുണയാണോ ? എനിക്കറിയില്ല.....



നമ്മുടെ ജോസഫ്‌ ചേട്ടനും പതുക്കെ അനക്കം വച്ചിട്ടുണ്ട് - ഒരു സീറ്റിനായി - ഇടതനു പിന്നെ ഹൈ കമാണ്ടും ലോ കമാണ്ടും ഒക്കെ ഒന്നായത് കൊണ്ട് ഒറ്റ ഇരുപ്പിന് ആ പ്രശ്നം തീരും....അല്ലെങ്കില്‍ തീര്‍ക്കും......



ഇനി എങ്ങാനും ഒരു സീറ്റ്‌ കിട്ടിയാല്‍ നമ്മുടെ കുരുവിള സാറിനെ അങ്ങോട്ട്‌ വിട്ടേക്കണം. ഒന്നിരിക്കാന്‍ തുടങ്ങിയപ്പോലെ കസേര തെറിച്ചതിലുള്ള ദുക്കം അങ്ങനെ തീരട്ടെ.....



ഇത്രയും കാലം രാജ്യ സഭയിലിരുന്നു ഓരോ പാര്‍ട്ടിയും നാട്ടുകാര്‍ക്ക്‌ ചെയ്ത സേവനം ഒന്നു മനസിലാക്കി കൊടുത്താല്‍ ഈ നാട്ടിലെ ജനങ്ങലോന്നകെ നിങ്ങളുടെ പിന്നാലെ കാണും..... കൈയില്‍ ചൂലുമായി.......



അസുര വിത്ത്.

ഇവരോക്കെയോ നമ്മുടെ സാംസ്കാരിക നായകര്‍ ????


ഇവരോക്കെയാണോ നമ്മുടെ സാംസ്കാരിക നായകര്‍ ?? സാമാന്യ ബുദ്ധിയുള്ളവര്‍ പോലും പരസ്യമായി വിളിച്ചു പറയാത്ത കാര്യങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി വിളിച്ചു പറയുന്നതാണോ കേരള സംസ്കാരം.


സ്വന്തം പണത്തിന്റെ അഹങ്കാരത്തില്‍ മിനുമിനുത്ത സിംഹാസനങ്ങളില്‍ ഇരുന്നു പരസ്പരം പോരടിക്കുന്നവര്‍ , രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെളുക്കെ ചിരിച്ചു പൊതു വേധികളിലിരുന്നു ആദര്‍ശം പ്രസങ്ങിക്കുന്നവര്‍ - ഇവരരിയുന്നുണ്ടോ ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വേദന.

സമൂഹത്തിലെ സ്ഥാനം വെറുതെ വിവര ദോഷ വായടിതത്തിനു വേണ്ടി കളയാതെ നമ്മുടെ നാടിന്‍റെ വികസനത്തിനായി , പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ ഇവര്‍ എന്നുപയോഗിക്കുന്നുവോ അന്നിവരെ നമുക്ക് വിളിക്കാം ''സാംസ്കാരിക നായകര്‍'' എന്ന്. അത് വരെ ഇവര്‍ വെറും ''ജാടക്കാര്‍'' മാത്രം. സ്വന്തം പണത്തിന്റെ '' ജാഡ '' കാട്ടുന്നവര്‍.




ഒറ്റയാന്‍.

കഴുത രാജാക്കന്മാര്‍ !!!



'' രാഷ്ട്രീയ രംഗം '' കുടുംബത്തില്‍ പിറന്നവര്‍ക്കുള്ള സേവന വേദിയായിരുന്നു ഒരു കാലത്ത്. ഇന്നത് ഏതു നാണം കേട്ടവനും , വിവരധോഷിക്കും എളുപ്പത്തില്‍ പണം സംബാതിക്കുന്നതിനുള്ള എളുപ്പ വഴിയായി മാറിയിരിക്കുന്നു.


സ്വന്തം കീശക്കുവേണ്ടി ഇക്കൂട്ടര്‍ എന്തും വളചോടിക്കും. എന്തിനെയും തള്ളിപ്പറയും. സ്വന്തം ഇച്ചക്കനുസരിച്ച് നിലക്കാതവരെ പരസ്യമായി അധിഷേപിക്കും.. ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കാനും കൈ അടിക്കാനും കുറെ കഴുതകള്‍ ചുറ്റും കാണും.


ഇങ്ങനെ ചുറ്റും കഴുതകളെ അണിനിരത്തി സ്വയം പണിത സിംഹാസനങ്ങളില്‍ അഹങ്കാരത്തിന്റെ കിരീടവം ചൂടി പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഭരണം നടത്തുന്ന നാട്ടു രാജാക്കന്മാരുടെ നാടായി കേരളം മാറിയിരുക്കുന്നു.


ഇതു വിവരധോഷികളുടെ നാടാണ്‌. വിരോധഭാസങ്ങളുടെ നാടാണ്‌.


പണ്ടത്തെ നാട്ടു രാജാക്കന്മാര്‍ സായിപ്പിന്റെ കൈയില്‍ നിന്ന് കാശു വാങ്ങി നാടിനെ നശിപ്പിച്ചു. ഇതു ചരിത്രത്തിന്റെ ആവര്‍ത്തനമാണ്.


ഇനിയും വേണം ഒരു സ്വാതത്ര്യ സമരം. വിവരധോഷികളും , അഴിമതിക്കാരും, രാജ്യ ദ്രോഹികലുമായ രാഷ്ട്രീയക്കാരെ അറബിക്കടലില്‍ താഴ്ത്താന്‍, ഒരു നല്ല രാഷ്ട്രീയ സംസ്കാരത്തിനായി ....... ഒരു നല്ല കേരളത്തിനായി.......



മലയാളി

മുഖം മൂടികള്‍.


ഹൈകോടതി നിര്‍ദേശ പ്രകാരവും , മാധ്യമങ്ങളുടെ പ്രസംസനീയമായ റിപ്പോര്‍ട്ടുകള്‍ വഴിയും വീണ്ടും പോടീ തട്ടിയെടുത്ത മൂന്നാം മൂന്നാര്‍ വിമോചനം മൂന്നാറിനെ രക്ഷിചില്ലെങ്കിലും അത് കൊണ്ട് ഒരു പ്രയോജനം ഉണ്ടായി. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ തനി നിറം ഇത്രയും അനാവരണം ചെയ്യപ്പെട്ട മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.




യജമാന ഭക്തി കൊണ്ടും , നഷ്ടപ്പെട്ടു പോയേക്കാവുന്ന അവ്ധാര്യങ്ങള്‍ ഓര്‍ത്തും പലരും സമ നില തെറ്റിയ പോലെയാണ് സംസാരിക്കുന്നതു. മാധ്യമങ്ങള്‍ക്കിത് ആകോഷകാലം





ഈ പട്ടികയില്‍ ഒടുവില്‍ വന്നിരിക്കുന്ന വേദ വാക്യം ഐ . എന്‍ . ടി. യു. സി സംസ്ഥാന പ്രസിഡന്റ്‌ വകയാണ്. ധാര്‍മികത നോക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല എന്ന് ഒരു നേതാവ് പരസ്യമായി പറഞ്ഞാല്‍ മാന്യമായ ഭാഷയില്‍ നമുക്കതിനെ ''വിവരക്കേട് '' എന്ന് വിളിക്കാം.



''ധാര്‍മികത'' എന്നത് ഓരോ വ്യക്തിയും കാത്തു സൂക്ഷിക്കേണ്ടതാണ്. തൊഴിലാളി നേതാവയിരിക്കുമ്പോള്‍ അത് ഇല്ലാത്ത ഒരാള്‍ക്ക് നാളെ എം . എല്‍. എ യോ , മന്ത്രിയോ ആകുമ്പോള്‍ ആ സാധനം എവിടുന്നു മേടിക്കും.





ഒരു ട്രെയിന്‍ മറിഞ്ഞാല്‍ റെയില്‍ മന്തി രാജി വെക്കുന്ന പാരമ്പര്യമുള്ള ഒരു നാടായിരുന്നു നമ്മുടേത്‌. മൂല്യങ്ങള്‍ ഉയര്തിപിടിച്ചിരുന്ന ആ പഴയ കാല നേതാക്കളുടെ മഹത്വം ഇന്നത്തെ എത്ര നേതാക്കള്‍ക്കുണ്ട്. ഇതാണ് നമ്മുടെ നാടിന്‍റെ ശാപവും.








ഒറ്റയാന്‍

സസ്പെന്‍ഡ് ചെയ്യരുത് പ്ലീസ്......


''പിതൃ ശൂന്യതക്ക് '' കൈയും കാലും വച്ച ഇത്തരം ഉധ്യോഗസ്തരെ സസ്പെന്‍ഡ് ചെയ്തു വെറുതെ ശമ്പളം കൊടുക്കുകയല്ല വേണ്ടത് , പണിയും നിര്‍ത്തി വീട്ടില്‍ വിടുകയാണ്.


ജനകീയ പോലിസെന്നും പറഞ്ഞു സ്റ്റേജ് ഷോവ്കളും , തെരുവ് നാടകങ്ങളും നടത്തിയിട്ട് കാര്യമില്ല , സേനയില്‍ കടന്നു കൂടിയിട്ടുള്ള ഇത്തരം പുഴുക്കളെ എടുത്തു ദൂരെ എറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

കാക്കിയുടെ ബലത്തില്‍ കൈയൂക്ക്‌ കാണിക്കുന്നവര്‍ ഒന്നോര്‍ക്കുക - അഹങ്കാരത്തിന്റെ പ്രതിഫലം അധികം വൈകാറില്ല.....






മലയാളി

ഇതു നമുക്ക് സ്വന്തം.

''നിസംഗത'' ഇതാണ് നമ്മുടെ മുഖമുദ്ര. ഒന്നിനും മിനക്കെടാന്‍ കഴിയില്ല. അധികാര വര്‍ഗത്തിന് മാത്രമല്ല , സാധാരണ സമൂഹത്തിന്റെയും മനസ് ഇതു തന്നെ .


സ്വന്തം പോക്കട്ടിനോടുള്ള സ്നേഹമല്ലാതെ മറ്റെന്തിനോടെലും ഈ സമൂഹത്തിനു താല്പര്യമുണ്ടോ എന്ന് സംസയമാണ്‌. ''രാജ്യസ്നേഹം'' എന്നത് എന്നോ മറന്നു പോയ ഒരു കാര്യം.


സ്വന്തം പാര്‍ട്ടിയുടെ വിജയങ്ങള്‍ , അധികാരത്തിനു വേണ്ടി മാത്രമല്ല - നാടിന്‍റെ വികസനത്തിന്‌ വേണ്ടിയുള്ള രാഷ്ട്രീയ സമ്മര്‍ ധങ്ങള്‍ ക്കായി മറ്റു സംസ്ഥാനഗളിലെ പാര്‍ട്ടികള്‍ ഉപയോഗിക്കുമ്പോള്‍ എന്താണ് നമ്മുടെ നേതാക്കള്‍ ചെയ്യുന്നത് ????


വിഴിഞ്ഞം, വല്ലാര്‍പാടം , സ്മാര്‍ട്ട്‌ സിറ്റി , കോച്ച് ഫാക്ടറി , നമ്മുടെ എണ്ണ സമ്പത്ത് ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന പദ്ധധികള്‍ക്ക് വേണ്ടി മിനക്കെടാന്‍ നമ്മുടെ അധികാര വര്‍ഗത്തിന് വലിയ താല്പര്യമൊന്നുമില്ല. അത് ഇടതായാലും വലതായാലും ..........


ഒരാള്‍ ചെയ്യുന്നതിനെ മറ്റൊരാള്‍ കുറ്റപ്പെടുത്തും. ഇതിനിടയില്‍ അന്യ സംസ്ഥാനങ്ങള്‍ കാര്യം നേടുകയും ചെയ്യും . കാലാ കാലങ്ങളായി നടക്കുന്ന ഈ കോമാളി നാടകത്തിനു എന്നാണ് ഒരവസാനം.


പോക്കറ്റിന്റെ കനം കൂട്ടുന്നതില്‍ മാത്രം താല്പര്യമുള്ള അധികാര വര്‍ഗ്ഗവും , ഒന്നിനോടും പ്രതികരിക്കാത്ത ഒരു സമൂഹവും. .....

ഇതാണ് മലയാളിയുടെ വിധി.


സ്വന്തം നാട്ടില്‍ പണിയില്ലാതെ, വീടും നാടും സ്വന്തക്കാരെയും ഉപേഷിച്ച് അന്യ നാടുകളില്‍ ആട്ടും തുപ്പും സഹിച്ചു വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന മലയാളി ഒന്നോര്‍ക്കുക. ഈ വിധി നാം സ്വയം വരുത്തി വച്ചതാണ്.


മലയാളി.

''കളിപ്പാവ''

മനുഷ്യാ
നീ വെറും കളിപ്പാവാ
ചരടില്‍ കളിക്കും കളിപ്പാവാ
ചരടുകള്‍ ഈശ്വരന്‍ കൈയിലല്ലോ !!
പിന്നെന്തിനു നിന്റെയഹന്ത
എന്തിനു നിന്റെയഹന്ത......

മൂന്നാറിന്റെ മരണ''മണി''കള്‍ .


സ്വന്തം പാര്‍ട്ടിയുടെ നിറത്തില്‍ , ഊറ്റം കൊള്ളുന്നവര്‍ ഇനിയെങ്കിലും തിരിച്ചറിയുക - നമ്മുടെ രാഷ്ട്രീയക്കാരുടെ യഥാര്‍ഥ നിറം. ഇവിടെ പാര്‍ട്ടി ഭേദമില്ല , ഗ്രൂപുമില്ല - എല്ലാവര്ക്കും ഒരേ നിറം.




മൂന്നാറില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ , സ്വന്തം ബുദ്ധി ഒരു പാര്‍ടിക്കും പണയം വെക്കാത്ത ഏതു നാലാം ക്ലാസുകാരനും സാധിക്കും. കാശുള്ളവന് സ്വിസ് ബാങ്കില്‍ ഒരു അക്കൗണ്ട്‌ പോലെയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് മൂന്നാര്‍. അവിടെ ഒരു തുണ്ട് ഭൂമി അവരുടെ അവകാസമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ അപചയത്തില്‍ നിന്ന് മുക്തരല്ല.





പക്ഷെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കു മാത്രം മൂന്നാറിലെ കൈയേറ്റം അത്രക്കങ്ങു പിടി കിട്ടുന്നില്ല. അവര്‍ പര്യവേഷനത്തിലാണ്. സമിതിയായി , ഉപ സമിതിയായി അവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ പാര്‍ട്ടിയും , പ്രതിപക്ഷ പാര്‍ട്ടിയും എല്ലാം മല കയറ്ടതിലാണ്. പച്ചമലയാളത്തില്‍ ഞാനൊരു കാര്യം പറയട്ടെ !! മൂന്നാറില്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.




മൂന്നാറില്‍ കൈയെരിയവര്‍ അവടെതന്നെ നില്‍ക്കും.ബാക്കിയുള്ളത് ഇനിയും കൈയേറും. അതിനുള്ള വഴി ഈ സമതികള്‍ തന്നെ കണ്ടു പിടിക്കും. ഏതു പ്രധിസന്ടിക്കുമുള്ള പരിഹാരമായ '' പാവപ്പെട്ടവന്‍ '' എന്നാ ആയുധം അവര്‍ പുറത്തെടുക്കും. മൂന്നാറില്‍ പാവപ്പെട്ടവന് ഭൂമി , വന്‍കിടക്കാരെ ഒഴിപ്പിക്കണം എന്നവര്‍ അവസാനം പ്രക്യാപിക്കും.




മൂന്നാറില്‍ നിന്ന് മണിയടി ശബ്ദങ്ങള്‍ വീണ്ടും ഉയരും. പിന്നെ വീണ്ടും ഒരു ചര്‍ച്ചയാകും. ആരാണ് പാവപ്പെട്ടവര്‍ , ആരാണ് വന്‍കിടക്കാര്‍ ???? അത് കണ്ടു പിടിക്കാന്‍ ചിലപ്പോള്‍ വേറൊരു സമിതി വരും . അവസാനം അവര്‍ കണ്ടു പിടിക്കും - മൂന്നാറില്‍ പാവപ്പെട്ടവര്‍ മാത്രമേ ഉള്ളു. അവര്‍ക്കെല്ലാം ഭൂമി മാത്രം കൊടുത്താല്‍ പോര , B.P.L കാര്‍ഡ്‌ കൂടി കൊടുക്കണം. വന്‍കിട , ബൂര്‍ഷ , കുത്തക എന്നൊക്കെ നമ്മള്‍ ഇന്ന് വിളിക്കുന്ന ടാറ്റയുടെ ദയനീയ അവസ്ഥ കാണുമ്പോള്‍ അന്ന് നമ്മള്‍ കണ്ണീര്‍ പൊഴിക്കും - ഇതു സത്യം.





( ഇതല്ലാതെ , കൈയെരിയവന്റെ കഴുത്തില്‍ പിടിച്ചു ഇറക്കി വിടാന്‍ ആണായി പിറന്നവര്‍ ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍ ????)





ഇവിടെ ആണത്തത്തോടെ , ഈ വിഷയത്തില്‍ സംസാരിക്കുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രം - പി . സി ജോര്‍ജ് . പി . സി യുടെ ഭൂഥകാല വിക്രിയകള്‍ മറന്നു കൊണ്ട് തന്നെ പറയട്ടെ - Well done P.C , WELL DONE . നാളെ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ കേരുംപോലും ഈ ആര്‍ജവം കാണിക്കണം. മഞ്ഞഞ്ഞ കുഞ്ഞഞ്ഞ പറയരുത്.



കഴിഞ്ഞ ദിവസം മനോരമയില്‍ വന്ന വാര്‍ത്തയാണ് താഴെ കാണുന്നത്. ഇതു പോലെ കേറിക്കിടക്കാന്‍ ഒരു കൂരക്കു വേണ്ടി കൊതിക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.








സ്വന്തം പേര് അന്ന്വര്തമാക്കി '' വെലിക്കകതിരുന്നു '' ഭരണം നടത്തുന്ന മുഖ്യ മന്ത്രിയോട് രണ്ടു വാക്ക് :മനസ്സില്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ , അതിനരെങ്കിലും തടസം നില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം പൊയ്മുഖങ്ങളെ നാട്ടുകാരുടെ മുന്‍പില്‍ തുറന്നു കാട്ടുക. നഷ്ടം ഒരു വയസു മാത്രം കൂടി ആയുസുള്ള ഒരു കസേരയായിരിക്കും.





കോരന്റെ വാഴക്കുല കൊണ്ട് പോയ തമ്ബ്രാന്റെ പാട്ട് പാടി പാട്ടുകാരെല്ലാം തമ്പ്രാക്കള്‍ ആയപ്പോള്‍ കോരന്റെ കഞ്ഞി ഇന്നുംകുമ്പിളില്‍ തന്നെയാണ്. ആ കൊരന്മാര്‍ക്കൊപ്പം നില്ക്കാന്‍ ഏറ്റവും സീനിയറായ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ലജ്ജിക്കണം വി. എസ് താങ്കള്‍ . കാരണം താങ്കളും ഒരു ''കമ്മ്യൂണിസ്റ്റ്‌ '' എന്നാണ് അറിയപ്പെടുന്നത്. തെറ്റുകള്‍ തിരുത്താന്‍ എല്ലാവര്ക്കും അവസരം കിട്ടി എന്ന് വരില്ല . ഇതു താങ്കള്‍ക്കുള്ള അവസരമാണ്.





അത് ചെയ്യാതെ ഇതു പോലെ കാലം കഴിച്ചാല്‍ , താങ്കളുടെ ഒക്കെ വിപ്ലവ വീര്യം തെങ്ങും , വാഴയും വെട്ടി സങ്കടന ബലം കൊണ്ട് പാവപ്പെട്ടവന്റെ നെഞ്ചത്ത് കുതിര കേരുന്നതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ , അവരെ എങ്ങനെ തെറ്റ് പറയാന്‍ പറ്റും.







''മൂന്നാര്‍'' ഒരു രേഖ ചിത്രം മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്ന രാഷ്ട്രീയ - സമ്പന്ന കൂട്ടിന്റെ . പണ്ടൊക്കെ എത്ര കൊള്ളരുതാത്ത രാഷ്ട്രീയക്കാരന്‍ ആണെങ്കിലും പരസ്യ സംഭാഷണങ്ങളില്‍ മിതത്വം കാണിച്ചിരുന്നു.



മൂന്നാറില്‍ ജന സേവകര്‍ എന്ന് പറയുന്നവരുടെ പ്രസ്താവന മാത്രം കേട്ടാല്‍ മതി അവരുടെ ധാര്‍ഷ്ട്യവും , പൊതു സമൂഹത്തോടുള്ള പുച്ചവും മനസിലാകാന്‍. എന്ത് പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല , കൂടുതല്‍ തീവ്ര നിലപാടാണ്‌ തനിക്കു എന്ന് മറ്റുള്ളവരെ കാണിച്ചാല്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ പിന്തുണയും പണവും കിട്ടും.


കൈ വെട്ടും , തല വെട്ടും എന്നൊക്കെ ഈ നാട്ടിലെ നീയമ വ്യവസ്ഥയെ വെല്ലു വിളിച്ചു പരസ്യ പ്രക്യാപനം നടത്താന്‍ ഒരു രാഷ്ട്രീയ നേതാവ് ധൈര്യം കാണിച്ചാല്‍ സംശയിക്കേണ്ട - അവര്‍ നമുക്കിട്ടിരിക്കുന്ന വില പുല്ലു വിലയാണ്. തനിക്കു നാവ് പിഴച്ചതാനെന്നോ , ഒരു തെറ്റ് പറ്റിയതാനെന്നോ പറയാതെ - ഞാനങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് കല്ല്‌ വെച്ച നുണ പറയുന്ന ആള്‍ ഒരു നാലാം കിട രാഷ്ട്രീയക്കാരനല്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരാങ്ങമാണ്. വിപ്ലവ പാര്‍ട്ടിയുടെ മുന്‍ നിര നേതാവുമാണ്.











എവിടെപ്പോയി നമ്മുടെ സാംസ്‌കാരിക നായകര്‍ ? എവിടെപ്പോയി ബുദ്ധിജീവികള്‍ ? ഒന്നിനും മിണ്ടാട്ടമില്ല !!





എല്ലാ മണികളും കിലുങ്ങുന്നത് ഒന്നിന് വേണ്ടി മാത്രം - മണിക്കുവേണ്ടി. അത് എവിടുന്നു കിട്ടുന്നുവോ അവര്‍ക്കുവേണ്ടി അത് കിലുങ്ങി കൊണ്ടേയിരിക്കും. ദൈവമുണ്ട് എന്ന് പറയുന്ന മണിക്കും , ദൈവമില്ല എന്ന് പറയുന്ന മണിക്കും വേണ്ടത് ഒന്നു മാത്രം - ''മണി''.



ഇവിടെ നിസഹായരായ നമുക്ക് ആശ്വസിക്കാന്‍ ഒന്നുണ്ട് - എല്ലാ കിങ്ങിനിക്കുട്ടന്മാര്‍ക്കും അവസാനം ഒന്നുണ്ടല്ലോ !! ''മരണം''.







മദപ്പാടില്‍ തന്നെ ,


ഒറ്റയാന്‍


ഇതു കൂടി ഒന്നു വായിക്കുക.........................

ലാല്‍സലാം സഖാവെ..


ജ്യോതിബസു (1914 ജൂലായ്‌ 8 - 2010   ജനുവരി 16 )

ജ്യോതിബസു.ഒരു കാലഘട്ടം തന്റേതാക്കി പടിയിറങ്ങുന്നു...മൃതശരീരം  എസ്  എസ് കെ എം ..ആശുപത്രിയിലേക്ക് .......ലാല്‍സലാം


 രക്തനക്ഷത്രം കണ്‍മറഞ്ഞു....mathrubhumi
µÎcâÃߨíxí ÉÞVGßAí ................malayalamanorama
Cɬ JÙ CY¢p¡o ... keralakaumudi
hw-KtPym-Xn Akv-Xan-¨p-.   ദേശാഭിമാനി  
ചുവന്ന നക്ഷത്രം പൊലിഞ്ഞു, ..........  .madhyamam
ജ്യോതിബസു വിട വാങ്ങി ........ദീപിക

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ .......ജന്മഭൂമി
ജ്യോതി ബസു വിടവാങ്ങി;.......mangalam
ജ്യോതിബസു ..............metrovaartha 
ജ്യോതിബസു അവ.........ചന്ദ്രിക
 മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌...india vision
''I have a sad news to give..asianetglobal
Jyoti Basu, who strod...the hindu 
Jyoti Basu, the iconic M.the indian express
Veteran communist an  the times of india  
Communist patriarch J.deccanherald 
Communist patriarch Jyot..mid-day
Jyoti Basu is no more...telegraphindia
Marxist patriarch and .thestatesman
Jyoti Basu: A Marxist .india today  
CPI(M) patriarch Jyoti B..deccanchronicle
CALCUTTA, India--.wall street journal-USA  
Jyoti Basu, 95, Lead.........the new york times  
Obituary: Jyoti Basu........BBC




ഉണ്ണിത്താനും സക്കറിയയും......






ആദ്യമേ പറയട്ടെ , ഞാനൊരു ഇടതു പക്ഷക്കാരനല്ല . വലതു പക്ഷക്കാരനുമല്ല . ജനപക്ഷത്തു നില്‍ക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രം.



സദസരിഞ്ഞു സംസാരിക്കണം എന്നാ പിണറായിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. അത് രാഷ്ട്രീയക്കാരുടെ പണിയാണ്. ഒരു സാഹിത്യകാരന്‍ ചെയ്യേണ്ട പണിയല്ല. പക്ഷെ , സക്കറിയക്ക് പിഴച്ചത് അവിടെയല്ല. പറയുന്നത് മനസ്സില്‍ നിന്നുമാവണം. മനസക്ഷിക്കനുസരിച്ചു മാവണം. ഇതു രണ്ടുമില്ലാതെ ആര്‍ക്കോ വേണ്ടി പറഞ്ഞാല്‍ അതിനു കിട്ടുന്ന മറുപടി എല്ലാ സമയവും ഒരു പോലെ ആയിരിക്കില്ല. അതാണ് പയ്യനൂരില്‍ സംഭവിച്ചതും .



സംഭവത്തിന്റെ ന്യായ , അന്യയങ്ങളിലേക്ക് കടക്കുന്നില്ല.



ഇവിടെ എനിക്ക് മറ്റു ചില സംശയങ്ങളാണ് ഈ അവസരത്തില്‍ എന്റെ മനസിലുയരുന്നത്. കേരള സമൂഹം നിച്ചയിചിരിക്കുന്ന സദാജരത്തിന്റെ അതിര്‍ വരമ്പുകള്‍ സാക്കരിയക്ക് മനസിലായത് ഉണ്ണിത്താനെ ഒരു പെണ്ണിനൊപ്പം കൈയാമം വച്ചപ്പോളാണോ ????.......



തനിക്കു കിട്ടാത്തത് വേറൊരുത്തന്‍ ആസ്വതിച്ചതിന്റെ കൊതിക്കെരുവുകൊണ്ടും , അപമാനിച്ചു ആനന്ദം കൊള്ളുന്ന സാടിസ്റ്റു മനോഭാവം കൊണ്ടും , നമ്മുടെ പൊതു സമൂഹവും , പോലീസും , മാധ്യമങ്ങളും കുട്ടിച്ചോറാക്കിയ എത്രയോ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു നിമിഷത്തെ വികാരം കൊണ്ട് അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ജന്മമാണ്. ഇങ്ങനെ സമൂഹവും , മാധ്യമങ്ങളും കൊത്തിനുറുക്കുന്ന ജീവിതങ്ങള്‍ കണ്ടിട്ട് , ഇവിടെ ഒരു സംസകരിക നായകനും , സാഹിത്യ കാരനും , ബുദ്ധി ജീവിയും ശബധാമുയര്തിയിട്ടില്ല.


അന്നൊന്നും നോവതവര്‍ക്ക് ഇപ്പോള്‍ നോവുന്നതെന്തേ ?



അതോ കാശില്ലതവന് വികരവുമില്ലെന്നാണോ ?




കാമ വെറിയന്‍ മാരെയും , ബലാത്സംഗ വിദ്വാന്‍ മാരെയും തുരുങ്കിലടക്കുകയല്ല , തൂക്കി കൊല്ലുകയാണ് വേണ്ടത്. പക്ഷെ , പരസ്പര സമ്മതത്തോടെ വികാര ശമനം നടത്തുന്ന പ്രായ പൂര്ത്തിയായവരെ പിടിക്കപ്പെട്ടു പോയി എന്നാ ഒറ്റക്കാരണത്താല്‍ കൊല്ലാതെ കൊല്ലുന്നത് ആര്‍ക്കു വേണ്ടിയാണു ?



പരസ്ത്രീ ഗമനം നടത്താതിരിക്കുന്നത് പുണ്യം. പക്ഷെ അതിനു കഴിയാതെ , പിടിക്കപ്പെട്ടു പോകുന്നവര്‍ക്ക് കൊലപാതകികള്‍ക്കും , ഗുണ്ടകള്‍ക്കും നല്‍കുന്ന മാനുഷിക പരിഗണന പോലും കിട്ടാറില്ല എന്നത് സത്യമല്ലേ ??



സാംസ്‌കാരിക നായകരും, മത രാഷ്ട്രീയ പ്രമുഖരും സമൂഹത്തിനു മാത്രകയവേണ്ടാവര്‍ തന്നെയാണ്. അതാണ് നമ്മുടെ പാരമ്പര്യവും , സംസ്കാരവും. അതിനു കഴിയാത്തവര്‍ പൊതു രംഗത്ത് നിന്നും മാറി നില്‍ക്കുന്നതാകും ഉചിതം. അതാകും അവര്‍ സമൂഹത്തിനു നല്‍കുന്ന ഈറ്റവും വലിയ സേവനം. ഒരിക്കലും മടുക്കാത്ത അപ്പം തിന്നു നടക്കുന്നവര്‍ക്ക് എങ്ങനെ നന്നായി നാട് ഭരിക്കാന്‍സാധിക്കും.




ലൈങ്ങികത യെക്കുറിച്ച് പറയുമ്പോള്‍ പച്ചാത്യലൈംഗിക സ്വതത്രെക്കുരിച്ചു വാജാലരകുന്നവര്‍ , ഈ സ്വതത്യം അവരുടെ നാടിനും , സമൂഹത്തിനും ഉണ്ടാക്കിയിരിക്കുന്ന വിപതുകലെക്കുരിച്ചും ഒന്നു പഠിക്കുന്നത് നന്നായിരിക്കും.


മൂല്യച്യുതി വന്നിട്ടുണ്ടെങ്കിലും , നമ്മുടെ കെട്ടുറപ്പുള്ള കുടുംബ സംവിതനമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവും , നാടിന്‍റെ നട്ടെല്ലും. അത് തകര്‍ന്നാല്‍ നമ്മുടെ നാടും തളരും.



ഉണ്ണിത്താനെ ന്യയെകരിക്കാന്‍ സക്കറിയ എത്രയും കാടു കയറേണ്ട ആവശ്യം ഇല്ലായിരുന്നു. ലോകം മുഴുവന്‍ ലൈവ് പോലെ കണ്ട കാഴ്ച യായതുകൊണ്ട്‌ ആയിരിക്കും , ഇത്രയേറെ ഉപമയും ഉലുപ്രേഷയും പ്രയോഗിച്ചത്. ഒരു ലേഖനത്തില്‍ വാടകവീട്ടില്‍ നിന്നും പിടിച്ച ഉണ്നിത്തനെയും സ്ത്രീയെയും , മറ്റൊരു വാടക വീട്ടില്‍ കഴിയുന്ന മുഖ്യമന്ത്രി അച്ചുധാനന്ദനും ഭാര്യയുമായി വരെ അദ്ദേഹം താരതമ്യം ചെയ്തു. കഷ്ടം എന്നല്ലാതെ എന്നതാണ് പറയുക.



ആര്‍ക്കോ വേണ്ടി ചിന്തിക്കുക്കയും , പ്രസങ്ങിക്കുന്നവരുമായി നമ്മുടെ സാഹിത്യകാരന്മാര്‍ അധപതിച്ചുവോ ?



ദൈവത്തിന്റെ സ്വന്തം നാടല്ലെ ???? ദൈവം നമ്മളെ കാക്കട്ടെ !!!!




മൂടുപടമനിഞ്ഞവരോടുള്ള പുച്ഛത്തോടെ ,




ഒറ്റയാന്‍.

''ജനാധിപത്യം'' - അധിപതി ആര് ??

ജനങ്ങള്‍ക്ക്‌ വേണ്ടി , ജനങ്ങളാല്‍ എന്നൊക്കെ തങ്ക ലിപികളില്‍ താലോലിക്കുന്ന നമ്മുടെ ''ജനാധിപത്യം'' , സ്വാതത്ര്യം കിട്ടി ഈ ആറാം ദശകത്തിനു ശേഷം എത്തി നില്‍ക്കുമ്പോള്‍ ,എന്താണ് അതിന്റെ ഇന്നത്തെ അവസ്ഥ ??? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തികച്ചും പരിതാപകരം.


'' ജനാധിപത്യം '' ഇന്ന് , ജനങളുടെ ആധിപത്യമല്ല , മറിച്ച് ജനങളുടെ മേലുള്ള രാഷ്ട്രീയ , സമ്പന്ന വര്‍ഗ്ഗത്തിന്റെ ആധിപത്യമായി മാറിയിരിക്കുന്നു.



100% സാക്ഷരത്നേടിയ നമ്മുടെ കേരളത്തില്‍ പോലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല എന്നുള്ളത് ആശങ്ക ജനകവും , തീര്‍ത്തും ദുക്കകരവുമാണ്.



നാടിനേക്കാളും വലുതാണ് സ്വന്തം പാര്‍ട്ടി എന്ന്, അണികളെ പഠിപ്പിക്കുന്ന വിപ്ലവ വായാടികളും , സ്വന്തം കീശയുടെ വികസനം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും നമ്മുടെ നാടിന്‍റെ ശാപങ്ങളായി മാറിയിരുക്കുന്നു . '' അധികാരം '' എന്നാ അപ്പകഷണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ , അതിനുവേണ്ടി ഏതു സാമൂഹ്യ , രാജ്യ ദ്രോഹികളുമായി പരസ്യമായി കൈ കൊര്‍ക്കുന്നതിനു യാതൊരു മടിയുമില്ല.

ചെറു പാര്‍ട്ടികള്‍ ജനാധിപത്യത്തിനു ബാധ്യതയനെന്ന നമ്മുടെ പ്രധാന മന്ത്രിയുടെ പ്രസ്താവന , ഈ അവസരത്തില്‍ പ്രസക്തമാണ്‌. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചെരുപര്‍ത്ടികള്‍ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. വിരലിലെന്നവുന്ന M.L.A മാരുടെ അംഗ ബലത്തില്‍ വീതം വച്ച് കിട്ടുന്ന വകുപ്പുകള്‍ സ്വന്തം തറവാട് സ്വത്തു പോലെ ഭരിക്കുന്നവര്‍ക്ക് എന്ത് രാജ്യ തല്പര്യമാനുള്ളത് ?

അഞ്ചു വര്‍ഷത്തേക്ക് അധികാരത്തിലേറി , ഏകാതിപതികലെപ്പോലെ ഭരണം നടത്തുന്നവര്‍ കാട്ടിക്കൂടുന്ന രാഷ്ട്രീയ പെകൂതുകള്‍ക്കും , അധികാര ദുര്‍ വിനിയോഗത്തിനും മുന്‍പില്‍ വെറും കാഴ്ച്ചക്കാരെപ്പോലെ നോക്കി നില്‍ക്കാനേ , ജനാധിപത്യത്തില്‍ ഏറ്റവും അധികാരമുള്ള ജനത്തിന് കഴിയുകയുള്ളൂ എന്നത് തികച്ചും വിരോധാഭാസമാണ്.

ജനത്തിന്റെ ഈ നിസഹായവസ്ഥ മുതലെടുക്കുന്ന അധികാര വര്‍ഗം ഏകതിപതികലെപ്പോലെ ഭരണം നടത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതില്‍ നിന്നും വിമുക്തരല്ല. ഒന്നു അര കള്ളനെങ്കില്‍ മറ്റേതു മുക്കാല്‍ കള്ളന്‍.

എല്ലാവരും കള്ളന്മാരാണ് എന്ന് പറഞ്ഞു കാടടച്ചു വെടിവെക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ധാര്‍മികതയും , രാജ്യ സ്നേഹവും നമ്മുടെ ഭൂരിപക്ഷം നേതാക്കല്‍ക്കുമില്ല എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ നിഷ്പക്ഷരായി ചിന്തിക്കുന്ന ആളുകള്‍ മുന്‍പോട്ടു വരും എന്ന് ഞാന്‍ കരുതുന്നില്ല.

ഇവിടെ കുറ്റം ജനാധിപത്യതിനല്ല. മറിച്ച് വ്യക്തികള്‍ക്കാണ്. അറിവുള്ള , മൂല്യബോധമുള്ള വ്യക്തികള്‍ നേത്ര നിരയിലോട്ടു ഉയര്‍ന്നു വരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് ഉയരാന്‍ പറ്റിയ ഒരു സഹജര്യമല്ല ഇന്നു നമ്മുടെ വ്യവസ്ഥിതിക്കുള്ളത്.

ഈ സഹാജര്യം മാറി കഴിവുള്ള , ധാര്‍മിക ബോധമുള്ള വ്യക്തികള്‍ ഉയര്‍ന്നു വന്നെങ്കിലേ നമ്മുടെ ജനാധിപത്യം ജനങളുടെ ആധിപത്യമായി മരുകയുള്ള് .


ഇന്നത്തെ സഹാജര്യത്തില്‍ , ഇതു സ്വപ്നം കാണാന്‍ മാത്രമേ കഴിയുകയോല്ലു എന്നാ പൂര്‍ണ ബോധ്യതോടെയും , എന്റെ തലമുറയ്ക്ക് കഴിയാത്തത് വരും തലമുറ നേടിയെടുക്കട്ടെ എന്നസംസിച്ചു കൊണ്ടും

ശുഭാപ്തി വിശ്വാസത്തോടെ തന്നെ ,


ഒറ്റയാന്‍.

14 വയസ്സില് മാനഭംഗം – ശിക്ഷ ആറു മാസം

രുചിക ഗിര്ഹോത്ര പത്തൊന്പതു വര്ഷങ്ങള്ക്കു ശേഷം വീണ്ടും മാധ്യമങ്ങളില് സ്ഥാനം പിടിക്കുകയാണ്.

ഇത്തവണ, അവളെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്ന കാരണത്താലാണ്.

രുചിക ഗിര്ഹോത്ര പിന്നീട് ആത്മഹത്യ ചെയ്തു എന്നതും പോലീസിനെയോ, കോടതിയെയോ തൊട്ടു തീണ്ടിയില്ലായെന്നതും ഇന്ത്യന് മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയിരിക്കുന്നു.

സാമൂഹ്യ സംഘടനകള് ഇതിനെതിരെ രംഗത്തു വന്നത് സര്ക്കാരുകളെയും വിഷമത്തിലാക്കിയിട്ടുണ്ട്.

ഈ കേസില് ഒരു ഉന്നത സംസ്ഥാനതല പോലീസ് ഉദ്യോഗസ്ഥന് ആരോപിയുടെ സ്ഥാനത്ത് നില്ക്കുന്നുവെന്നതും ഈ കേസിന്റെ പ്രാധാന്യം വര്ദ്ധിപ്പിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെ വെറും ആറു മാസം മാത്രം ശിക്ഷിക്കാനേ കോടതിക്ക് കഴിഞ്ഞുള്ളു എന്നത് വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.

ഈ വിഷയത്തിന്റെ പ്രത്യേകതയെന്തെന്നാല് ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്കരീതിയില് മാധ്യമ വിചാരണ മുന്നോട്ടു പോയിരിക്കുന്നു എന്നതാണ്.

മരത്തെക്കണ്ടു കാടെന്നു പറയുന്നതുപോലെയാണിത്.ഈ വിഷയത്തിലെ യഥാര്തഥ പ്രതി കോടതികളല്ലായെന്നുള്ളതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം.എന്നാല് ഇക്കാര്യം തമസ്കരിക്കപ്പെട്ടിരുക്കുന്നു.

കോടതികള് തങ്ങളുടെ മുന്നിലെത്തുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില് വിചാരണ നടത്തി തീരുമാനമെടുക്കുന്നുവെന്നു മാത്രം.മുത്തൂറ്റ് വധത്തില് കുറ്റപത്രം മടക്കി നല്കിയതു പോലെ കുറ്റപത്രം മടക്കി നല്കുന്ന കോടതി കീഴ്വഴക്കം വളരെ വിരളമാണ്.

ഐപിസീയിലെ തീരെ നിസ്സാരങ്ങളായ സെക്ഷനുകള് മാത്രം ആരോപിച്ചിട്ടുള്ള കുറ്റപത്രത്തില് നിന്നും രുചിക ഗിര്ഹോത്രയെ പതിനാലാം വയസ്സില് മാനഭംഗപ്പെടുത്താന് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനായ രാഥോഡ് രക്ഷപ്പെട്ടതു യാദൃഛികമെന്നു വിളിക്കാനാകില്ലെങ്കിലും പോലീസിന്റെ നഗ്നമായ സഹായത്തോടെയാണെന്നു പറയാതിരിക്കാന് കഴിയില്ല.

ഇനി പറയൂ ആരാണ് യഥാര്ത്ഥത്തില് രുചിക ഗിര്ഹോത്ര കേസില് രാഥോഡിനെ സഹായിച്ചത്?

ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയാണോ?

കോടതിയില് കാലതടസ്സം ഉണ്ടായിയെന്നത് നമ്മള് മറക്കാന് ശ്രമിക്കുന്ന വാസ്തവം.
പക്ഷേ, ഈ കേസില് ആരോപിയെ സഹായിച്ചത് പോലീസിന്റെ കഴിവുകേടോ, പിടിപ്പുകേടോ ചിലരുടെ സ്വാധീനമോ ആണെന്ന കാര്യം പകല് പോലെ വ്യക്തമാണ്.
ഇവിടെയാണ് നമ്മള് ശ്രദ്ധിക്കേണ്ട് കാര്യം.

കുറ്റകൃത്യങ്ങള് അന്വേഷിക്കുന്നതില്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും ആണ് ഇന്ന് ഇന്ത്യന് ജനതയെയും ഇന്ത്യന് നീതിന്യായനിര്വ്വഹണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന പ്രധാനഘടകങ്ങള്.
കോടതികള് നീതി നിര്വ്വഹണം നടത്തുന്നുവെന്നു മാത്രം.
നീതി നിര്വ്വഹണത്തിനുവേണ്ട മറ്റു കാര്യങ്ങളും നടപടികളും എടുക്കേണ്ട പോലീസ് അഴിമതിയിലും, പിടിപ്പുകേടിലും, കഴിവില്ലായ്മയിലും മൂടിയിരുന്നാല് പൌരന്മാര് നീതിക്കായി എവിടെ പോകും?

അതിനാല്, പോലീസിന്റെ കഴിവുകേടും, പിടിപ്പുകേടും ഒപ്പം പോലീസിലെ അഴിമതിയും കുറയ്ക്കാനുള്ള നടപടികള് കേന്ദ്ര സംസ്ഥാന സര്ക്കാറുകള് എത്രയും വേഗം എടുക്കേണ്താണ്.

ഇനിയും രുചിക ഗിര്ഹോത്രമാര് ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്ത്ഥിക്കാം.
ഒപ്പം ഇന്ത്യന് നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്ത്യതയ്ക്ക് കോട്ടം പറ്റാതെയിരിക്കട്ടെ എന്നും പ്രാര്ത്ഥിക്കാം



Vijayan Balakrishnan
Related Posts with Thumbnails